Thursday, August 28, 2014

വന്നത് സത്യം തന്നെ!

അസ്സലാമു അലൈക്കും.

സുഹൃത്തുക്കളേ, 
മുജാഹിദ് പ്രസ്ഥാനത്തിൽ പിളർപ്പുണ്ടാക്കിയ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശൈഖ് സാലിഹ് മുനജ്ജിദ് നൽകിയ ഒരു ഫത്വ ഞാൻ പരിഭാഷപ്പെടുത്തുകയുണ്ടായി. തർക്കത്തിലിരിക്കുന്ന പല വിഷയങ്ങളിലേക്കും അറിവിന്റെ പ്രകാശം വീഴ്തുന്ന പ്രസ്തുത ഫത്വ വേണ്ടുന്ന വണ്ണം പഠിക്കാൻ ശ്രമിക്കുന്നതിന്ന് പകരം, അതിൽ തങ്ങളുന്നയിക്കുന്ന ദുർബ്ബല വാദങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാത്തതിനാൽ, എനിക്ക് മറുപടി എന്ന പേരിൽ ഒരു കുറിപ്പ് ഈയിടെ പ്രത്യക്ഷപ്പെട്ടു. പഴകിപ്പുളിച്ച തങ്ങളുടെ ദുരാരോപണങ്ങളും വിവരക്കേടുകളും ആവർത്തിക്കുക മാത്രമാണു ഇതിൽ ചെയ്തിരിക്കുന്നത്. 

ഒന്നാമതായി ഞാൻ പറയട്ടെ ആ ഫത്വയിൽ അര വരി പോലും എന്റേതായി ഞാൻ കുറിച്ചിട്ടില്ല. സൗദിയിലുള്ള ഒരു ശൈഖിൽ നിന്നും അനുകൂലമായഒരു ഫത്വ വാങ്ങാനുള്ള സ്വാധീനവും എനിക്കില്ല. അത് കൊണ്ട് തന്നെ നിങ്ങൾ എന്നെ ചീത്ത പറയണ്ട കാര്യവും ഇല്ല. പണ്ടിതന്മാരെ തള്ളി ശീലമുള്ള നിങ്ങൾക്ക് ഇതും അറേബ്യൻ ഖുറാഫിസം എന്നൊക്കെ പറഞ്ഞ് തള്ളി നവോഥാന നായകരായി ഞെളിയാം. പക്ഷേ, നിങ്ങളുടെ വാദത്തിനു അര പ്രമാണം പോലുമില്ലാതെ  പ്രമാണത്തിന്റെ ആളുകൾ എന്ന് പറഞ്ഞ് ഞെളിയരുത്!

വൈകി വായിക്കുന്ന സഹോദരന്മാർക്ക് വേണ്ടി കേരളത്തിലെ അകലാനികൾക്ക് മുഴുവൻ ഓർക്കാനവും വിമ്മിഷ്ടവും ഉണ്ടാക്കിയ ആ ഫത്വ ഒന്നു ചുരുക്കി വിവരിക്കാം. 

തർക്കത്തിലിരിക്കുന്ന ഇസ്തിഗാസക്ക് തെളിവായി സൂഫിയാക്കൾ യാ ഇബാദല്ല എന്ന ഹദീസ് ഉദ്ധരിക്കുന്നു. പോരാത്തതിനു ഇമാം അഹ്മദിനെ പോലെയുള്ളവർ ഇത് പ്രകാരം അമൽ ചെയ്തതും മരിച്ച് പോയ മഹാന്മരോടുള്ള് ഇസ്തിഗാസക്ക് തെളിവായി അവർ ഉന്നയിക്കുന്നു. എന്താണു വാസ്തവം?

യാ ഇബാദല്ല എന്ന ഹദീസ് ദുർബലമാണു. അതിൽ അങ്ങേയറ്റം വരെ മാനദണ്ഡം ഇളവ് ചെയ്താൽ പോലും ഇബ്നു അബ്ബാസ് റ വിൽ ചെന്നു ചേരുന്ന ഒരു റിപോർട്ട് മാത്രമേ പരിഗണനാർഹമായി കിട്ടുകയുള്ളു. ഇതാകട്ടെ സൂഫികൾ വാദിക്കുന്നത് പോലെ രിജാലുൽ ഗയ്ബിനോടുള്ള തേട്ടവുമല്ല. തർക്കത്തിലിരിക്കുന്ന ഇസ്തിഗാസ ഇതിലില്ല കാരണം ഇതിന്റെ സന്ദർഭം നിർണ്ണിതമാണു, ചോദിക്കുന്ന വിഷയം അല്ലാഹുവിനു മാത്രം കഴിയുന്ന വിഷയമല്ല, ഹാജരുള്ളവരും അല്ലാഹു ആ കാര്യത്തിനു വേണ്ടി നിയോഗിച്ചവരോടുമാണു ചോദിക്കുന്നത്. തുടർന്ന് ശൈഖ് ഒരു സഹായത്തേട്ടം ശിർക്ക് ആകുന്നതിന്റെ മാനദണ്ടം ശൈഖുൽ ഇസ്ലാം ഇബ്നു തൈയ്മിയയുടെ ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിക്കുന്നു. ഒരു സഹായത്തേട്ടം ശിർക്കല്ലാതാകണമെങ്കിൽ ഹയ്യും ഹാളിരും ക്വാദിറും ആകണം എന്ന് ഇബ്നുതയ്മിയയെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. 

http://salafikoottam.blogspot.com/2014/08/blog-post.html 

http://islamqa.info/en/132642

http://islamqa.info/en/181206


ഹയ്യും ഹാളിറും ക്വാദിർമായ സൃഷ്ടികളോടുള്ള സഹായ തേട്ടം ശിർക്കല്ല എന്നത് അബ്ദുൽ ജബ്ബാർ മൗലവിയുടെ കണ്ടുപിടിത്തമാണെന്ന് പ്രചരിപ്പിച്ച് നടന്നവർക്ക് ഇങ്ങനെയൊരു ഫത്വ വന്നാൽ ദേഹമാസകലം ചൊറിയാതെയിരിക്കുമോ?  പതിവു കുതന്ത്രങ്ങളുമായി ഇറങ്ങി, അത്ര തന്നെ.

കുതന്ത്രം നമ്പർ ഒന്ന്: 

ഏതോ അഡ്രസ്സില്ലാത്ത വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിക്കുക

കുതന്ത്രം നമ്പർ രണ്ട്:

 ഏതോ ഒരു അറബി ശൈഖിന്റെ സ്വന്തം അഭിപ്രായമാണു, പ്രമാണമില്ല എന്ന് വരുത്തുക.

കുതന്ത്രം മൂന്ന്: 

സഹായ തേട്ടത്തിൽ ശിർക്കും തൗഹീദും വേർത്തിരിക്കുന്ന ഇബ്നു തയ്മിയയുടെ ഉദ്ധരണിയും അതിനു അദ്ദേഹം കൊടുത്ത ആയത്തുകളും എന്റേതാണെന്ന മട്ടിൽ അവതരിപ്പിക്കുക. 

ആ ഉദ്ധരണി ഒന്നു കൂടി വായിക്കുക...

" നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്, ഒരു സഹായ തേട്ടം ശിർക്കാകുന്നതിന്റെ മാനദണ്ഡം, "അല്ലാഹുവിനു മാത്രം കഴിയുന്ന ഒരു കാര്യം അല്ലാഹു അല്ലാത്തവരോട് ചോദിക്കുക" എന്നതാണു.

സൃഷ്ടികളുടെ കഴിവിൽ പെട്ട കാര്യങ്ങളിലുള്ള സഹായത്തേട്ടവും ശിർക്കുമായി യാതൊരു ബന്ധവുമില്ല.

ഈ ഹദീസിൽ പറയുന്നത് അവർക്ക് യോജിച്ച നിലയിലുള്ള പ്രകൃതിയോട് കൂടിയ ജീവനുള്ള മലക്കുകൾ ഉണ്ടെന്നാണു. അല്ലാഹു അവരെ വഴിതെറ്റുന്നവരെ സഹായിക്കാൻ ഭൂമിയിൽ നിയോഗിച്ചിരിക്കുന്നു, അതിനാൽ അവരോട് സഹായം ചോദിക്കുന്നവർ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ടവരോട് അവരുടെ കഴിവിൽ പെട്ട കാര്യമാണു ചോദിക്കുന്നത്. അല്ലാഹു അവരെ ഈ ആവശ്യത്തിനായാണു പടച്ചിരിക്കുന്നത്.

ഇതും മരിച്ചവരോ ഹാജരില്ലാത്തവരോ ആയ സൃഷ്ടികളോട് രോഗം ഭേദമാക്കാനും, പ്രസവം സുഖകരമാക്കാനും, കരുണ ചെയ്യാനും, പാപം പൊറുക്കണം എന്നും മറ്റും , അല്ലാഹുവിനു മാത്രം കഴിയുന്ന മറ്റ് കാര്യങ്ങൾ ചോദിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഷയ്ഖുൽ ഇസ്ലാം ഇബ്നുതയ്മിയ പറഞ്ഞിരിക്കുന്നു.

ഇസ്തിഗാസ എന്നാൽ ദുരിതമോചനത്തിനുള്ള സഹായതേട്ടമാണു. സൃഷ്ടികളോട് അവർക്ക് കഴിവ് നൽകപ്പെട്ടിരിക്കുന്ന വിഷയത്തിൽ സഹായം തേടാവുന്നതാണു. 

അലാഹു പറഞ്ഞിരിക്കുന്നു :

" പക്ഷേ അവർ നിങ്ങളോട് ദീനിന്റെ വിഷയത്തിൽ സഹായം ചോദിച്ചാൽ അവരെ സഹായിക്കൽ നിങ്ങളുടെ ബാധ്യതയാണു."
(അൽ അൻഫാൽ 8:72)

"അദ്ദേഹത്തിന്റെ കൂട്ടത്തിൽ പെട്ട ഒരാൾ തന്റെ എതിരാലിക്കെതിരെ അദ്ദേഹത്തോട് സഹായം തേടി"
(അൽ ഖസസ് 28:15)

നന്മയിലും പുണ്യത്തിലും നിങ്ങൾ അന്യോന്യം സഹകരിക്കുക
(അൽ മാ'ഇദ 5:2)

പക്ഷേ അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ.

(മജ്മൂ' അൽ ഫതാവ 1/103)

അദ്ദേഹം പറഞ്ഞിരിക്കുന്നു: അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടൽ അനുവദനീയമല്ല. മലക്കുകളോടോ , പ്രവാചക്ന്മാരോടോ, മറ്റാരെങ്കിലുമോടോ, 'എന്റെ പാപം പൊറുക്കണേ' , 'മഴയെ തരണേ' 'അവിശ്വാസികൾക്ക് മേൽ ഞങ്ങൾക്ക് വിജയം നൽകണേ' തുടങ്ങിയ കാര്യങ്ങൾ ചോദിക്കാൻ പാടില്ല.  മനുഷ്യർക്ക് കഴിയുന്ന കാര്യങ്ങൾ ഈ ഗണത്തിലല്ല പെടുക.

മജ്മൂ' അൽ ഫത്താവ (1/329)

അദ്ദേഹം പറഞ്ഞിരിക്കുന്നു:  ജീവിച്ചിരിക്കുന്നവരോട് ദു'ആ ചെയ്യാൻ ആവശ്യപ്പെടുന്നത് സുന്നത്താണു, അവർക്ക് കഴിവ് നൽകപ്പെട്ട മറ്റ് വല്ല വിഷയവും ചോദിക്കുന്ന പോലെ തന്നെ. ഇനി ഹാജരില്ലാത്തവരുടെയോ മരിച്ചവരുടെയോ വിഷയത്തിലാകട്ടെ അവരോട് ഒന്നും ചോദിക്കരുത് താനും.(മജ്മൂ' അൽ ഫത്താവ 1/370)

അദ്ദേഹം പറഞ്ഞു
മഴ വർഷിപ്പിക്കുക, ദുരിതം മാറ്റുക, വിളവുണ്ടാകുക, ഹിദായത്ത് നൽകുക, പാപം പൊറുക്കുക, തുടങ്ങി അല്ലാഹുവിന്നു മാത്രം കഴിവ് നൽകപ്പെട്ട വിഷയങ്ങളിൽ മറ്റാരോടും സഹായം തേടാൻ പാടില്ല. അല്ലാഹുവിന്നല്ലാതെ സൃഷ്ടികളിൽ മറ്റാർക്കും ഈ കഴിവുകൾ ഇല്ല. (മജ്മൂ' അൽ ഫത്താവ(1/370)

ഞങ്ങൾ ഈ വിഷയത്തിൽ ഷൈഖുൽ ഇസ്ലാമിൽ നിന്ന് ഇത്രയും ഉദ്ധരിക്കാൻ കാരണം നിക്ഷിപ്തതാൽപര്യക്കാരും, പുത്തൻ വാദികളും ഈ കാര്യത്തിൽ ധാരാളം ആശയക്കുഴപ്പം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അത്  ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതിനാലാണു."

കുതന്ത്രം നമ്പർ നാലു:

 യാ ഇബാദല്ല എന്ന വറോലയിൽ നിന്ന് ഹയ്യും ഹാളിറും ക്വാദിറുമായ സൃഷ്ടിയോട് തേടിയാൽ ശിർക്കല്ല എന്ന തത്വമുണ്ടാക്കിയെന്ന പതിവ് പല്ലവി.  മുരീദുകൾക്കിടയിൽ ചിലവാകും. 

യാ ഇബാദല്ല ഉപയോഗിച്ച് തത്വമുണ്ടാക്കിയതല്ല, പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ശൈഖുൽ ഇസ്ലാമിനെ പോലെയുള്ളവർ വിശദീകരിച്ച ആ തത്വം ഉപയോഗിച്ച് ഈ ഹദീസ് വിലയിരുത്തുക മാത്രമാണു പണ്ടിതന്മാർ ചെയ്തിട്ടുള്ളത്. ലോകത്തെ സലഫി ഉലമാക്കൾക്കൊന്നും അഭിപ്രായ വ്യത്യാസമില്ലാത്ത ഈ തത്വത്തിൽ നിന്ന് മാറാൻ എന്ത് പ്രമാണമാണു നിങ്ങൾക്കുള്ളത്.?


കുതന്ത്രം അഞ്ച്: ഇമാം അഹ്മദ് ഈ ഹദീസ് കൊണ്ട് അമൽ ചെയ്തത് പരിഗണിച്ചാൽ, പിന്നെ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ മുഴുവൻ ദുർബ്ബല ഹദീസുകളും എടുക്കേണ്ടി വരും.  

അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിക്കുന്ന ഒരു ഏർപ്പാടാണിത്. മുഹദ്ദിസുകൾ അവർക്ക് കിട്ടുന്ന ഹദീസുകൾ സനദും മത്നും അടക്കം ക്രോഡീകരിക്കുകയാണു ചെയ്യുക. അതും അവരുടെ അഖീദയുമായി ഇതേ വരെ ആരും ബന്ധപ്പെടുത്തിയിട്ടില്ല. എന്നാൽ യാ ഇബാദല്ല എന്ന ഹദീസ് അനുസരിച്ച് അമൽ ചെയ്ത ഇമാം അഹ്മദ് അതിൽ ശിർക്ക് കണ്ടില്ല. അതിന്റെ കാരണം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ അഖീദയിലും മൻഹജിലും പിഴവ് വന്നിട്ടില്ല എന്ന് പ്രമാണങ്ങളുടെ പിന്തുണയോടെ സ്ഥാപിക്കുകയാണിവിടെ ചെയ്യുന്നത്. അല്ലാതെ ഇമാം അഹ്മദിന്റെ മൻഹജ് പ്രമാണമാക്കുകയല്ല. 

ഇജ്തിഹാദിയായ വിഷയങ്ങളിൽ സംഭവിക്കുന്ന തെറ്റ് പോലെയാണോ തൗഹീദിലെ പിഴവു?ഇമാമീങ്ങൾക്ക് തൗഹീദ് തിരിഞ്ഞില്ല എന്ന നിങ്ങളുടെ പരോക്ഷ വാദത്തിനു ലോകത്താരും കൂട്ടില്ല എന്നും മനസ്സിലാക്കുക.

കുതന്ത്രം ആറു: യാ ഇബാദല്ല വിഷയവും ജിന്നുകളോടുള്ള സഹായത്തേട്ടം എന്ന വിഷയവും കൂട്ടികെട്ടി തെറ്റിദ്ധാരണ ഉണ്ടാക്കുക. 

ഇബ്നു അബ്ബാസ് റ വിനു സുന്നത്തായത്, നമ്മൾക്ക് ഹറാമും വസീലത്തുശിർക്കുമായെന്ന്. ഇബ്നു അബ്ബാസ് റ നിന്ന് പരമാവധി കിട്ടുക യാത്രാമൃഗം നഷ്ടപ്പെട്ടാൽ യാ ഇബദല്ലാ എന്ന് വിളിച്ചാൽ അല്ലാഹു അതിനായി നിയോഗിച്ച അവന്റെ അടിമകൾ (മലക്കുകൾ) അവന്റെ  സഹായത്തിനെത്തുമെന്നാണു. അതിൽ ജിന്നുകളെ വിളിച്ചുള്ള സഹായതേട്ടം എവിടെ? യാ ഇബാദല്ല എന്നത് കൊണ്ട് ഉദ്ദേശം രിജാലുൽ ഗയ്ബ് അല്ല മലക്കുകളും ജിന്നുകളുമാണു എന്ന് പണ്ടിതർ വിശദീകരിച്ചതിനെ കോട്ടിമാട്ടുകയാണു വാസ്തവത്തിൽ ഇവിടെ ചെയ്യുന്നത്. അതിലെ പദങ്ങൾ ക്ലിപ്തപ്പെടുത്തിയതാണു. ശിർക്കിലേക്കെത്തിക്കുന്ന ജിന്നുകളോടുള്ള സഹായതേട്ടവും യാ ഇബാദല്ലയും രണ്ടും രണ്ടാണു. ഇമാം അഹ്മദ് വസീലത്തു ശിർക്ക് ചെയ്തോ എന്ന് പണ്ട് നിങ്ങൾ ചോദിച്ചതിനും ഇത് തന്നെയാണു മറുപടി. യാ ഇബാദല്ല എന്ന ഹദീസ് പ്രമാണയോഗ്യമല്ല. പക്ഷേ അതിൽ ശിർക്കില്ല. അത് കൊണ്ട് തന്നെ പ്രമാണയോഗ്യമെന്ന് കരുതി അമൽ ചെയ്ത് പോയവർ ശിർക്ക് ചെയ്തിട്ടുമില്ല. 

  ഹയ്യും ഹാളിറും ക്വാദിറുമായ ജിന്നിനോട് സഹായം ചോദിക്കാൻ യാതൊരു പ്രമാണവുമില്ല. അത് കൊണ്ട് അത് ഹറാം എന്ന് പറയുന്നു. തെളിവില്ലാത്ത ഒരു കാര്യം ദീനിൽ ആചരിക്കുന്നതിന്റെ പൊതുവിധിയാണിവിടെയും ബാധകം.

എന്നാൽ ആ തേട്ടം ശിർക്ക് ആണെന്ന് പറയാനും പ്രമാണമില്ല. (അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അതാണു നിങ്ങൾ പറയേണ്ടത്) 

ജിന്ന് വർഗ്ഗവുമായുള്ള ഇടപെടൽ മനുഷ്യനെ ശിർക്കിലെത്തിക്കുമെന്നത് വിശുദ്ധ ക്വുർ'ആൻ കൊണ്ടും തിരു സുന്നത്ത് കൊണ്ടും വ്യക്തമായ വിഷയമാണു. അതിനു അറബിയിൽ പറയുന്ന ചുരുക്കമാണു വസീലത്തുശിർക്ക്. അല്ലാതെ ആറാമതായി ഒരു ഹുക്'മു ആരും ഇവിടെ കണ്ട് പിടിച്ചിട്ടില്ല. ഇനി നിങ്ങൾ പറയുന്നത് പോലെ എല്ലാം ശിർക്ക് എന്ന് വന്നാലും, അതിന്റെ വിധിയും ഹറാം അല്ലാതായി മാറില്ലല്ലോ?

കുതന്ത്രം ഏഴ്: 'നിങ്ങൾ തേടുന്നില്ല എങ്കിലും, ഹയ്യും ഹാളിരും ക്വാദിറുമായ ജിന്നിനോടുള്ള സഹായതേട്ടം ശിർക്കല്ല എന്ന് പറഞ്ഞാൽ അടുത്ത തലമുറ ശിർക്കിലേക്ക് പോകും'

സൃഷ്ടികളുടെ കഴിവിൽപെട്ട കാര്യം ചോദിക്കുന്നത് ശിർക്കല്ല എന്ന് ഇബ്നുതയ്മിയ റഹിമഹുല്ല പറഞ്ഞിട്ട് ഏഴ് നൂറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം കാരണം എത്ര ആളുകൾ ശിർക്കിലേക്ക് പോയി? രാജാവിനേക്കാളും വലിയ രാജഭക്തിയുടെ ആവശ്യം നമുക്കില്ല. അല്ലാഹുവും അവന്റെ റസൂലും ശിർക്കായി പഠിപ്പിച്ചത് മതി നമുക്ക് ശിർക്കായിട്ട്. അല്ലെങ്കിൽ രാഷ്ട്രീയ ശിർക്ക് പഠിപ്പിച്ച ജമാ'അത്തുകാരന്റെ അവസ്ഥയാവും ഫലം. 

ഇനി മന്ത്രവാദത്തിന്റെ കാര്യം. നാളിത് വരെ മന്ത്രത്തെ അംഗീഗരിക്കുകയും മന്ത്രവാദത്തെ എതിർക്കുകയും ചെയ്തിരുന്ന പാരമ്പര്യമാണു മുജാഹിദുകൾക്കു. അതിൽ നിന്ന് ഞങ്ങൾക്ക് അൽപവും മാറ്റമില്ല. റുക്യ ശറ'ഇയ്യയും റുക്യ ശിർക്കിയ്യയും നിങ്ങൾക്ക് തിരിച്ചറിയാതായി തുടങ്ങിയെങ്കിൽ, ജിന്ന് ബാധയും അതിനുള്ള ചികിൽസയുമെല്ലാം അന്ധവിശ്വാസമായി നിങ്ങൾക്ക് തോന്നി തുടങ്ങിയെങ്കിൽ, പ്രവാചകചര്യയിൽ നിന്നുള്ള തിരിച്ച് പോക്ക് നിങ്ങൾ തുടങ്ങിയതായി മനസ്സിലാക്കുക. 

വ്യക്തിപരമായ പരാമർശ്ശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല.

(തുടരും, ഇൻഷാ അല്ലാഹ്.)

Monday, August 11, 2014

സത്യം വന്നു ! അസത്യം പരാജയപ്പെട്ടു.!

അസ്സലാമു അലൈകും

സുഹൃത്തുക്കളേ, 
മഹത്തായ തൗഹീദി പ്രസ്ഥാനത്തിന്റെ പിളർപ്പിലേക്ക് വരെ വഴി വെച്ച ഒന്നാണല്ലോ യാ ഇബാദല്ലാ എന്ന ഹദീസും അതിന്റെ വ്യാഖ്യാനവും. 
ഉറ്റ സ്നേഹിതരായിരുന്ന ഒരുപാട് പേർ ഇന്ന് കടുത്ത ശത്രുക്കളായി കഴിയുന്നു. നേരിലും സാമൂഹ്യ മാധ്യമങ്ങളിലും പരസ്പരം പരിഹാസപ്പേരുകൾ വിളിക്കുന്ന ഒരു സങ്കടകരമായ അവസ്ഥയിലുമെത്തി കാര്യങ്ങൾ. 

വളരെയടുത്ത് ഈ പ്രസ്ഥാനത്തിൽ സഹകരിച്ച് തുടങ്ങിയ എന്നെ സംബന്ധിച്ച് ഈ ഫിത്ന വളരെ വലിയ ഒരു പരീക്ഷണമായിരുന്നു. വിഷയം പഠിക്കുന്നതിനും സത്യം മനസ്സിലാക്കുന്നതിനും ഞാൻ മനസ്സിലാക്കിയ കാര്യം മറ്റുള്ളവരുമായി സാമൂഹ്യ മാധ്യമങ്ങളിൽ സംവദിക്കുന്നതിനുമായി എന്റെ ധാരാളം സമയം ഞാൻ ചെലവാക്കേണ്ടി വന്നു. എന്റെ ഒരുപാട് നല്ല സുഹൃത്തുക്കൾ എന്റെ നിലപാട് തെറ്റാണെന്ന് എന്നോട് വാദിച്ച് കൊണ്ടും ഇരുന്നു. 
ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയ സത്യത്തിനുമപ്പുറം സത്യം വല്ലതും ഉണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഒരു അവസരം അൽ ഹംദു ലില്ലാഹ് കൈ വന്നു. സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനായ ഷെയ്ഖ് സ്വാലിഹ് മുനജ്ജിദിന്റെ മേൽ നോട്ടത്തിൽ നടത്തുന്ന ഇസ്ലാം ക്യു എ എന്ന വെബ്സൈറ്റിലേക്ക് , ഈ ഹദീസിനെ പറ്റിയും അതിന്റെ ദൗർബല്യത്തെ പറ്റിയും അതിലെ ഇബാദല്ലാ കൊണ്ടുള്ള ഉദ്ദേശം ആരെല്ലാമാണെന്നും, ഈ ഹദീസ് കൊണ്ടുള്ള അമൽ ശിർക്കാണോ എന്നതും, ഹയ്യും ഹാളിറും ക്വാദിറുമായ സൃഷ്ടിയോടുള്ള സഹായചോദ്യം ശിർക്കിന്റെ പരിധിയിലാണോ വരിക എന്നും ഞാൻ എഴുതി ചോദിച്ചു. കഴിഞ്ഞ ദിവസം ശൈഖ് ഇതിനു വളരെ വിശദമായി തന്നെ മറുപടി തന്നു. 

അൽ ഹംദുലില്ലാഹ് ! എന്റെ ധാരണകളെ തികച്ചും ശരി വെക്കുന്ന ഒരു മറുപടിയാണു അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഒരു വേള ഇന്ന് മരണം എന്നെ പിടികൂടിയാൽ റബ്ബിന്റെ മുന്നിൽ ഒരു ശിർക്കൻ വിശ്വാസിയായി ഹാജരാക്കപ്പെടുമോ എന്ന എന്റെ ഭയം ഞാൻ ഈ വിഷയത്തിൽ അവസാനിപ്പിക്കുകയാണു. കാരണം ഈ വിഷയത്തിലെ എല്ലാ സംശയങ്ങളും ഈ ചോദ്യങ്ങളിൽ അവസാനിച്ചു. 

ഈ ആശയം കേരളത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം ഒറ്റപ്പെട്ട അഭിപ്രായമല്ല എന്നും അഹ്ലു സുന്നത്തിന്റെ ഇജ്മാ' ആണെന്നും എനിക്ക് ബോധ്യപ്പെട്ടു. 

ഇനിയും കുതന്ത്രങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കായിരിക്കുന്ന എല്ലാവർക്കും കണ്ണു തുറക്കാം (അല്ലാഹു അനുഗ്രഹിച്ചാൽ). 

ഫത്വയുടെ പരിഭാഷയും ലിങ്കും താഴെ ചേർക്കുന്നു.
*************************************************************

"യാ ഇബാദല്ല.." എന്ന ഹദീസ് എത്രത്തോളം പ്രബലമാണു?

അല്ലഹുവിനാണു സർവ്വസ്തുതിയും!
ത ബ് റാനി തന്റെ മുഅ'ജമൽ കബീർ എന്ന ഗ്രന്ഥത്തിൽ (17/117), അബ്ദു റഹ് മാൻ ഇബ്നു ഷുരൈഖിൽ നിന്ന് ഉദ്ധരിക്കുന്നു:  ഉത്ബ ഇബ്നു ഗസ്വാനിൽ  നിന്നും, അദ്ദേഹത്തിൽ  നിന്നും സയ്ദ് ബിനു അലി, അദ്ദേഹത്തിൽ  നിന്നും അബ്ദുല്ലാ ഇബ്നു ഈസ, അദ്ദേഹത്തിൽ  നിന്ന് എന്റെ പിതാവു പറഞ്ഞു: പ്രവാചകൻ സ അ പറഞ്ഞു: "ആർകെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടു അല്ലെകിൽ ആർക്കെങ്കിലും സഹായം ആവശ്യമാണു, അവൻ വിജനമായ സ്ഥലത്ത് എത്തിപ്പെട്ടിരിക്കുകയുമാണു എങ്കിൽ അവൻ ഇപ്രകാരം പറഞ്ഞു കൊള്ളട്ടെ: 'അല്ലാഹുവിന്റെ അടിമകളേ, എന്നെ സഹായിച്ചാലും, അല്ലാഹുവിന്റെ അടിമകളേ, എന്നെ സഹായിച്ചാലും', കാരണം അല്ലാഹുവിനു നമ്മൾ കാണാത്ത അടിമകൾ ഉണ്ട്"

മൂന്ന് കാര്യങ്ങൾ കൊണ്ട് ഈ ഹദീസ് ദുർബലമാണു. 

1. അബ്ദു റഹ് മാൻ ഇബ്നു ഷുരൈഖ് 
 അബു ഹാതിം പറഞ്ഞു : ഹദീസ് ഉദ്ധരിക്കുന്ന വിഷയത്തിൽ അയാൾ ദുർബലനാണു. 

(അൽ ജർഹ് വ ത് അ ദീൽ 5/244)
ഇബ്നു ഹിബ്ബാൻ പറഞ്ഞു : ഇയാൾ തെറ്റുകൾ വരുത്തുന്ന ആളാണു. (തിക്വാത് 8/375)

അൽ ഹാഫിസ് പറഞ്ഞു: ഇയാൾ സത്യസന്ധ്നാണു പക്ഷേ തെറ്റുകൾ വരുത്താറുണ്ട്. (പേജ് 342)
തഹ്ദീബ് അത് തഹ്ദീബും നോക്കുക (6/176) 

2.     ഷുറൈഖ് ഇബ്നു ‘അബ്ദുല്ലഹ് അൻ-നഖാ ഇ
പണ്ഡിതർ അദ്ദേഹത്തിന്റെ മറവിയേയും സൂക്ഷ്മതക്കുറവിനേയും എടുത്ത് പറഞ്ഞിട്ടുണ്ട്. അൽ ഹാഫിസ് അദ്ദേഹത്തെ പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു : ഇദ്ദേഹം സത്യസന്ധനാണു, പക്ഷേ അബദ്ധങ്ങൾ പറ്റുന്ന ആളാണു. കൂഫയിലെ ഖാളിയായതിനു ശേഷം ഓർമ്മശേഷി കുറഞ്ഞു. (തക്രീബ് അത് തഹ്ദീബ് 266)

3.   സയ്ദ് ഇബ്ൻ അലി ഇബ്ൻ അൽ ഹുസ്സൈൻ ഉത് ബ ഇബ്ൻ ഗസ്വാനെ കണ്ടിട്ടില്ല അദ്ദേഹത്തിൽ നിന്നും കേട്ടിട്ടുമില്ല. അവർ തമ്മിലുള്ള ജീവിത കാലയളവിൽ 60 വർഷത്തെ വിടവുണ്ട് ( തഹ്ദീബ് അത് തഹ്ദീബ് (2/249, 4/64)

അൽ ഹൈത്തമി ഈ കാരണങ്ങൾ കൊണ്ട് ഈ ഹദീസിനെ പറ്റി ഇപ്രകാരം പറഞ്ഞു: ഇതിന്റെ പരംബരയിലുള്ളവരിൽ ചിലർ ദുർബലരാണെങ്കിലും പൊതുവേ വിശ്വസ്ഥരാണു. പക്ഷേ സയ്ദ് ഇബ്ൻ അലി ഉത്ബയെ കണ്ടിട്ടില്ല. (മജ്മ അസ് സവാ'ഇദ് (10/93)

ഈ ഹദീസിനു ഉബോൽബലകമായി ഉദ്ദരിക്കാറുള്ള ഇബ്നു മസ് ഊദ് റ വിൽ നിന്നുള്ള ഒരു മർഫൂ' ഹദീസുണ്ട്: " നിങ്ങളുടെ യാത്രാ മൃഗം നഷ്ടപെട്ടാൽ അവൻ ഇങ്ങനെ വിളിച്ചു പറയട്ടെ:'അല്ലാഹുവിന്റെ അടിമകളേ എനിക്ക് വേണ്ടി നിങ്ങൾ അതിനെ പിടിച്ച് കൊണ്ട് വരണേ', കാരണം  അല്ലാഹുവിനു ഈ ഭൂമിയിലുള്ള മലക്കുകൾ നിങ്ങൾക്ക്ക്കു വേണ്ടി അതിനെ പിടിച്ചു കൊണ്ട് വരും."

തബ് റാനി തന്റെ അൽ മു' ജമൽ കബീറിലും)10/127), അബു യ അ ല തന്റെ മുസ്നദിലും (9/177) ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും ദുർബലമാണു. ഹയ്തമി തന്റെ മജ്മ അസ് സവാ ഇദിലും (10/132) ഇബ്നു ഹജർ തന്റെ ഷറഹ് അൽ അദ്കാറിലും (5/150), ഇമാം ഷൗകാനി തന്റെ അൽ ഇബിതിഹാജ് ബി അധ്കാർ അൽ മുസാഫിർ വൽ ഹാജിലും (പേ 39) ഇത് ദുർബലമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു.

ഷൈഖ് അൽബാനി തന്റെ സിൽസില അ ള ഈഫയിൽ ഈ ഹദീസിനെ പറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു:

ഈ ഹദീസ് ദുർബലമാണു. മാത്രമല്ല  മരിച്ചു പോയ ഔലിയാക്കളെയ്യോ, സ്വാലിഹീങ്ങളെയോ വിളിചു സഹായം തേടാൻ ഇതിന്റെ മത്നിൽ യാതൊരു സൂചനയുമില്ല, കാരണം ഇതിൽ വ്യക്തമായി പറയുന്നത് അല്ലാഹുവിന്റെ അടിമകൾ എന്നത് കൊണ്ട് ഉദ്ദേശം മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളാണു എന്നാണു.

ഈ പറഞ്ഞതിന്റെ അടിസ്ഥനം ഒന്നാമത്തെ ഹദീസിൽ പറയുന്നത് "അല്ലാഹുവിനു ഭൂമിയിൽ അതിനെ പിടിച്ച് വെക്കാൻ നിയോഗിക്കപ്പെട്ട മലക്കുകൾ ഉണ്ട്" എന്നതും ഈ ഹദീസിൽ പറയുന്നത് " അല്ലാഹുവിനു നിങ്ങൾ കാണാത്ത അടിമകൾ ഉണ്ട്" എന്നതുമാണു.

ഈ വിവരണം മലക്കുകൾക്കോ ജിന്നുകൾക്കോ മാത്രമേ യോജിക്കുകയുള്ളൂ, കാരണം സാധാരണ അദ്ര്ശ്ശ്യരായവർ അവരാണല്ലോ... അത് കൊണ്ടു 'രിജാലുൽ ഗയ്ബ്' എന്ന് വിളിക്കപ്പെടുന്ന മുസ്ലിംകളായ മനുഷ്യരിലോ ജിന്നുകളിലോ പെട്ട ഔലിയാക്കളെ അതിൽ ഉൾപെടുത്തൽ അനുവദനീയമല്ല, അവർ ജീവിച്ചിരിക്കുന്നവരാണെങ്കിലും മരിച്ചവരാണെങ്കിലും. അവരോട് സഹായം തേടുന്നത് വ്യക്തമായ ശിർക്കാണു, കാരണം അവർ നിങ്ങളുടെ വിളി കേൾക്കുന്നില്ല, ഇനി വിളി കേട്ടാലും അവർക്ക് ഉത്തരം ചെയ്യാനും സാധ്യമല്ല.

ഇത് വിശുദ്ധ ക്വുർ ആനിന്റെ ഒരുപാട് ആയത്തുകളിൽ വ്യക്തമായതാണു. അല്ലാഹു സുബ് ഹാനഹു വ ത ആല പറയുന്നു.
 "അവനു പുറമേ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒന്നും ഒരു ഈത്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല. 
നിങ്ങൾ അവരെ വിളിച്ചു തേടിയാൽ അവർ ഉത്തരം ചെയ്യുകയില്ല. ഇനി അവർ കേട്ടാലും അവർ ഉത്തരം ചെയ്യുകയില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർ നിങ്ങൾ പങ്ക് ചേർത്തതിനെ നിഷേധിക്കുകയും ചെയ്യും. അല്ലാഹുവിനെ പോലെ നിനക്ക്വിവരം നൽകാൻ സർവ്വജ്ഞനായ അല്ലാഹു അല്ലാതെ മറ്റാരുണ്ട്?"

(ഫാത്വിർ 13,14)
(സിൽസില അൽ അഹാദീസ് അ ള ഈഫ വൽ മൗളൂ അ യിൽ നിന്ന്)

ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹുവാണു.

http://islamqa.info/en/132642

>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<>>>>>>>>>>>>>>>><<<<<<<<<<<<<


ഇമാം അഹ് മദ് ഇബ്നു ഹംബൽ റഹിമഹുല്ലാഹ് അല്ലാഹുവിന്റെ സാമീപ്യത്തിനായി മഹാന്മാരെ ഇടയാളന്മാരാക്കുന്നതിനെയും (തവസ്സുൽ) അവരെ നേരിട്ട് വിളിച്ച് സഹായം തേടാം (ഇസ്തിഗാസ) എന്നതിനെയും അനുകൂലിക്കുന്ന ആളായിരുന്നു എന്നും സൂഫികൾ പറയുന്നു. 

അബു ‘അബ്ദുല്ലാഹ് അൽ-ഹാഫിസ് ഞങ്ങളോട് പറഞ്ഞു: അഹ്മദ് ഇബ്ൻ സൽമാൻ, എന്ന ബ്ബഘ്ദദിലെ ഫഖീഹ് ഞങ്ങളോട് പറഞ്ഞു: ‘അബ്ദുല്ലഹ് ഇബ്ൻ അഹ്മദ് ഇബ്ൻ ഹംബൽ ഞങ്ങളോട് പറഞ്ഞു: എന്റെ പിതാവ് എന്നോട് പറഞ്ഞു. ഞാൻ അഞ്ച് തവണ ഹജ്ജ് നിർവഹിച്ചു. അതിൽ രണ്ട് പ്രാവശ്യം കാൽനടയായും മൂന്ന് പ്രാവശ്യം വാഹനത്തിലുമായിരുന്നു. ഒരിക്കൽ കാൽനടയായി യാത്ര ചെയ്യുമ്പോൾ എനിക്ക് വഴി തെറ്റി. അപ്പോൾ ഞാനിങ്ങനെ വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു " അല്ലാഹുവിന്റെ അടിമകളേ എനിക്ക് വഴി കാണിച്ച് തരണേ..." ഞാൻ വഴി കണ്ടെത്തും വരെ. ശു‘അബ് അൽ-ഈമാൻ, ഹദീസ് 7697 (വാള്യം 6 പേ. 128)

ശു'അബിൽ ഈമാനിൽ വന്ന മറ്റൊരു ഹദീസും അഹ്മദ് ഇബ്നു ഹംബലിനു മേൽ അവർ പറഞ്ഞ ആരോപണത്തിനു തെളിവായി ഉദ്ധരിക്കുന്നു. 
 
ഇബ്നു അബ്ബാസ് റ വിൽ നിന്ന്: അല്ലാഹുവിന്റെ റസൂൽ സ അ പറയുന്നതായി ഞാൻ കേട്ടു. അല്ലാഹുവിനു ഭൂമിയിൽ ഇലകൾ പൊഴിഞ്ഞു വീഴുന്നത് രേഖപ്പെടുത്തുന്ന മലക്കുകളെ കൂടാതെ മലക്കുകകൾ ഉണ്ട്. അത് കൊണ്ട് ആർക്കെങ്കിലും വിജന പ്രദേശത്ത് വെച്ച് വഴി തെറ്റിയാൽ ഇങ്ങനെ വിളിച്ച് പറയട്ടെ; അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ..., അല്ലാഹു നിങ്ങളിൽ കരുണ ചൊരിയട്ടെ" . (അൽ-ബശ്ശാർ ഹാതിം ഇബ്ൻ ഈസ്മാ’ഈൽ ഇൽ നിന്നും, അദ്ദേഹം ഉ സാമ ഇബ്ൻ സയ്ദിൽ നിന്നും അദ്ദേഹം ആബാൻ ഇബ്ൻ ശാലിഹ് നിന്നും അദ്ദേഹം മുജാഹിദ് ഇൽ നിന്നും , അദ്ദേഹം ഇബ്ൻ ‘അബ്ബാസിൽ നിന്നും) . 

ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ വാദിക്കുന്നു, ഇമം അഹ്മദിന്റെ വീക്ഷണത്തിൽ പ്രവാചകനെ കൊണ്ട് തവസ്സുലാക്കൽ അഭിലഷണീയമാണു എന്നാണു. എത്രയും പെട്ടെന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു.


അല്ലാഹുവിനാണു സർവ്വ സ്തുതിയും 

ഒന്നാമതായി:

അൽ ബസ്സാർ ഇബ്നു അബ്ബാസ് റ വിൽ നിന്നും മർഫൂ' ആയി ഉദ്ധരിക്കുന്ന ഹദീസ് (4922)ഇപ്രകാരമാണു:

"അല്ലാഹുവിനു ഭൂമിയിൽ ഇലകൾ പൊഴിഞ്ഞു വീഴുന്നത് രേഖപ്പെടുത്തുന്ന മലക്കുകളെ കൂടാതെ മലക്കുകകൾ ഉണ്ട്. അത് കൊണ്ട് ആർക്കെങ്കിലും വിജന പ്രദേശത്ത് വെച്ച് വഴി തെറ്റിയാൽ ഇങ്ങനെ വിളിച്ച് പറയട്ടെ; അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ..." (അൽ-ബശ്ശാർ ഹാതിം ഇബ്ൻ ഈസ്മാ’ഈൽ ഇൽ നിന്നും, അദ്ദേഹം ഉ സാമ ഇബ്ൻ സയ്ദിൽ നിന്നും അദ്ദേഹം ആബാൻ ഇബ്ൻ ശാലിഹ് നിന്നും അദ്ദേഹം മുജാഹിദ് ഇൽ നിന്നും , അദ്ദേഹം ഇബ്ൻ ‘അബ്ബാസിൽ നിന്നും) .

ബസ്സാർ പറയുന്നു: ഈ സനദിലൂടെയല്ലാതെ ഈ ഹദീസ് അറിയപ്പെട്ടിട്ടില്ല. (മുസ്നദ് അൽ ബസ്സാർ 11/181) 
ഈ ഹദീസിനു രണ്ട് തകരാറുകൾ  ഉണ്ട്. 
1. ഉസ്സാമ ഇബ്നു സയ്ദ് അൽ ലയ്ത്വിയിലൂടെയാണു ഇതിന്റെ പരമ്പര. 

ഹദീസ് നിദാന ശാസ്ത്രക്കാരായ പണ്ഡിതർ ഇദ്ദേഹത്തിന്റെ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണു. കുറച്ചു പേർ അദ്ദേഹത്തെ വിശ്വസ്ഥനായി ഗണിക്കുമ്പോൾ കുറച്ച് പേർ അദ്ദേഹത്തെ ദുർബലനായാണു കണക്കാക്കുന്നത്.എന്നാൽ പൊതുവേ ഹദീസ് ഉദ്ധരിക്കുന്നതിലെ സൂക്ഷ്മതയിലും ഓർമ്മശക്തിയിലും അദ്ദേഹതിന്റെ കാര്യത്തിൽ സംശയമുണ്ട്. 

ഇമാം അഹ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ ഹദീസുകൾ പരിശോധിച്ചാൽ അവയിൽ ചില വൈചിത്ര്യങ്ങൾ കാണാം. ( അൽ കാമിൽ ഫീ ളു'അഫാ അ രിജാൽ , 2/76)

അൽ ഹാഫിളു അദ് ദഹബി അദ്ദേഹത്തെ പറ്റി പറഞ്ഞു: 

അദ്ദേഹം വിശ്വസ്ഥനാണെങ്കിലും ചിലപ്പോൾ ആശയക്കുഴപ്പത്തിൽ ആകാറുണ്ട്. യഹ്യാ അൽ ക്വാതൻ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലാണു. അഹ്മദ് പറഞ്ഞു: ഇയാൾ ഒന്നുമല്ല. നസാ ഇ പറഞ്ഞു അദ്ദേഹം ദുർബലനാണു. ഇബ്നു അടിയ്യ് പറഞ്ഞു: ഇദ്ദേഹത്തിൽ കുഴപ്പമൊന്നും ഇല്ല. (അൽ മുഗ്നി ഫി അ ളു'അഫ (1/66)

അൽ ഹാഫിസ് അദ്ദേഹത്തെ പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു : ഇദ്ദേഹം സത്യസന്ധനാണു, പക്ഷേ ചിലപ്പോൾ ആശയക്കുഴപ്പത്തിൽ ആകാറുണ്ട് (തക്രീബ് അത് തഹ്ദീബ് 98)

2. ഉസ്സാമ ഇബ്ൻ സയ്ദിൽ നിന്നും ഈ ഹദീസ് ഉദ്ധരിച്ചവർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ പ്രവാചകൻ സ അ വിൽ  നിന്നുള്ള മർഫൂ' റിപ്പോർട്ട് ആയി ഈ ഹദീസ് ഉദ്ധരിക്കുമ്പോൾ ചിലർ ഇബ്നു അബ്ബാസ് റ വിൽ നിന്നുള്ള മൗഖൂഫ് ആയ ഹദീസ് ആയുമാണു ഇത് ഉദ്ധരിക്കുന്നത്.

ഹാത്തിം ഇബ്നു ഇസ്മാ ഈൽ മാത്രമാണു മർഫൂ' ആയി ഈ ഹദീസ് ഉദ്ധരിക്കുന്നത്. ഇത് ബസ്സാർ തന്റെ മുസ്നദിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. (4922)

നാലു റിപ്പോർട്ടർ മാർ ഇദ്ദേഹവുമായി വ്യത്യസ്തമായാണു ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത്.

1. അബ്ദുല്ലാഹ് ഇബ്നു ഫാറൂഖ് : ഇദ്ദേഹത്തിന്റെ റിപോർട്ട് ബൈഹഖി തന്റെ ശു'അബ് അൽ ഈമാൻ എന്ന ഹദീസ് ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നു. (1/325)

2. റൗഹ് ഇബ്നു ഉബാദ. ബൈഹഖി ; ശു'അബ് അൽ ഈമാൻ എന്ന ഹദീസ് ഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. (10/140)

3. ജ'അഫർ ഇബ്നു അവ്ൻ: ബൈഹഖി ; ശു'അബ് അൽ ഈമാൻ എന്ന ഹദീസ് ഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. (10/140)

4. അബു ഖാലിദ് അൽ അഹ് മാർ: ഇബ്നു അബീ ശൈബ അൽ മുസന്നഫിൽ (6/91) രേഖപ്പെടുത്തിയിരുക്കുന്നു

ഇവർ നാലുപേരും ഉസ്സാമയിൽ നിന്നും ഈ ഹദീസ് ഇബ്നു അബ്ബാസ് റ വിന്റെ വാചകങ്ങളായാണു റിപ്പോർട്ട് ചെയ്യുന്നത്.

ഇബ്നു അബ്ബാസിലേക്ക് ചേർക്കുന്ന ഈ ഹദീസ് പ്രവാചകനിലേക്ക് ചേർക്കുന്ന മറ്റേ ഹദീസിനെക്കാൾ ശക്തമാണെന്നതിൽ സംശയമില്ല, കാരണം കൂടുതൽ റിപോർട്ടർമാർ ഉള്ളതിനാൽ ആശയക്കുഴപ്പത്തിനും തെറ്റുകൾക്കും ഉള്ള സാധ്യത കുറവാണു.
ഇമാം ഷാഫി പറഞ്ഞിരിക്കുന്നു: ഒരു ഹദീസിനു ഒന്നിലധികം നിവേദകരിലൂടെ വരുന്നതാണു ഒരാളിൽ കൂടി വരുന്നതിനെക്കാൾ ശരിയാകാൻ സാധ്യത കൂടുതൽ. (ഇഖ്തിലാഫ് അൽ ഹദീസ്, 177)

ദഹബി പറഞ്ഞിരിക്കുന്നു: ഒരു ഹദീസ് വിശ്വസ്തനായ റാവിയിലൂടെ മൗകൂഫ് ആയോ മുർസ്സൽ ആയോ സനദോട് കൂടി ഉദ്ധരിക്കപ്പെടുകയും, ഒന്നിലധികം വിശ്വസ്തരായ റാവികളിൽ നിന്ന് അതിൽ നിന്ന് വ്യത്യസ്ഥമായ റിപ്പോർട്ട് വരുകയും ചെയ്താൽ, ഒരുപാട് പേരിൽ നിന്നുള്ള റിപ്പോർട്ട് ആൺ കണക്കാക്കുക, കാരണം ഒറ്റ റിപ്പോർട്ടർക്ക് തെറ്റ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഈ വിഷയത്തിൽ വ്യക്തമായ പിഴവ് വരുകയും മറ്റ്  വിശദീകരണം ഇല്ലാതെ വരുകയും ചെയ്തതിനാൽ ഭൂരിപക്ഷം ആണു എടുക്കേണ്ടത്.
 (അൽ മൂക്വസ 52)

ഈ ഹദീസിന്റെ വിഷയത്തിൽ, ഇത് സ്വീകാര്യ യോഗ്യമാണെന്ന് എടുത്താൽ തന്നെ ഇത് ഇബ്നു അബ്ബാസ് റ വിന്റെ വാക്കുകൾ ആണെന്നേ വരൂ, പ്രവാചകൻ സ അ ന്റെ ആണെന്ന് വരില്ല. 

ബൈഹഖി പറഞ്ഞിരിക്കുന്നു: ഇതിന്റെ സനദ് ഇബ്നു അബ്ബാസ് റ വിൽ മൗകൂഫ് ആണു ( അവസാനിക്കുന്നു), ഇത് സ്വാലിഹീങ്ങളായ പലരും പ്രയോഗത്തിൽ വരുത്തുകയും അവരുടെ അനുഭവത്തിൽ സത്യമാണെന്ന് ബോധ്യമാകുകയും ചെയ്തതാണു. ( അൽ ദഹബ് 269)

ഇമാം അഹ്മദ് ഇബ്നു ഹംബൽ ഈ ഹദീസ് കൊണ്ട് അമൽ ചെയ്തവരിൽ ഉൾപെടുന്നു.


അബ്ദുല്ലഹ് ഇബ്ൻ അഹ്മദ് ഇബ്ൻ ഹംബൽ  പറഞ്ഞു: എന്റെ പിതാവ് എന്നോട് പറഞ്ഞു. ഞാൻ അഞ്ച് തവണ ഹജ്ജ് നിർവഹിച്ചു. അതിൽ രണ്ട് പ്രാവശ്യം കാൽനടയായും മൂന്ന് പ്രാവശ്യം വാഹനത്തിലുമായിരുന്നു. ഒരിക്കൽ കാൽനടയായി യാത്ര ചെയ്യുമ്പോൾ എനിക്ക് വഴി തെറ്റി. അപ്പോൾ ഞാനിങ്ങനെ വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു " അല്ലാഹുവിന്റെ അടിമകളേ എനിക്ക് വഴി കാണിച്ച് തരണേ..." ഞാൻ വഴി കണ്ടെത്തും വരെ. 
(മസാ'ഇൽ അൽ ഇമാം അഹ്മദ് രിവായത് ഇബിനിഹി അബ്ദുല്ല (245), ഇബ്നു അസാകിറിന്റെ താരീഖ് ദിമശ്ഖ്(5/298))

രണ്ടാമതായി ;
നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്, ഒരു സഹായ തേട്ടം ശിർക്കാകുന്നതിന്റെ മാനദണ്ഡം, "അല്ലാഹുവിനു മാത്രം കഴിയുന്ന ഒരു കാര്യം അല്ലാഹു അല്ലാത്തവരോട് ചോദിക്കുക" എന്നതാണു.

സൃഷ്ടികളുടെ കഴിവിൽ പെട്ട കാര്യങ്ങളിലുള്ള സഹായത്തേട്ടവും ശിർക്കുമായി യാതൊരു ബന്ധവുമില്ല.

ഈ ഹദീസിൽ പറയുന്നത് അവർക്ക് യോജിച്ച നിലയിലുള്ള പ്രകൃതിയോട് കൂടിയ ജീവനുള്ള മലക്കുകൾ ഉണ്ടെന്നാണു. അല്ലാഹു അവരെ വഴിതെറ്റുന്നവരെ സഹായിക്കാൻ ഭൂമിയിൽ നിയോഗിച്ചിരിക്കുന്നു, അതിനാൽ അവരോട് സഹായം ചോദിക്കുന്നവർ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ടവരോട് അവരുടെ കഴിവിൽ പെട്ട കാര്യമാണു ചോദിക്കുന്നത്. അല്ലാഹു അവരെ ഈ ആവശ്യത്തിനായാണു പടച്ചിരിക്കുന്നത്.

ഇതും മരിച്ചവരോ ഹാജരില്ലാത്തവരോ ആയ സൃഷ്ടികളോട് രോഗം ഭേദമാക്കാനും, പ്രസവം സുഖകരമാക്കാനും, കരുണ ചെയ്യാനും, പാപം പൊറുക്കണം എന്നും മറ്റും , അല്ലാഹുവിനു മാത്രം കഴിയുന്ന മറ്റ് കാര്യങ്ങൾ ചോദിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഷയ്ഖുൽ ഇസ്ലാം ഇബ്നുതയ്മിയ പറഞ്ഞിരിക്കുന്നു.

ഇസ്തിഗാസ എന്നാൽ ദുരിതമോചനത്തിനുള്ള സഹായതേട്ടമാണു. സൃഷ്ടികളോട് അവർക്ക് കഴിവ് നൽകപ്പെട്ടിരിക്കുന്ന വിഷയത്തിൽ സഹായം തേടാവുന്നതാണു. 

അലാഹു പറഞ്ഞിരിക്കുന്നു :

" പക്ഷേ അവർ നിങ്ങളോട് ദീനിന്റെ വിഷയത്തിൽ സഹായം ചോദിച്ചാൽ അവരെ സഹായിക്കൽ നിങ്ങളുടെ ബാധ്യതയാണു."
(അൽ അൻഫാൽ 8:72)

"അദ്ദേഹത്തിന്റെ കൂട്ടത്തിൽ പെട്ട ഒരാൾ തന്റെ എതിരാലിക്കെതിരെ അദ്ദേഹത്തോട് സഹായം തേടി"
(അൽ ഖസസ് 28:15)

നന്മയിലും പുണ്യത്തിലും നിങ്ങൾ അന്യോന്യം സഹകരിക്കുക
(അൽ മാ'ഇദ 5:2)

പക്ഷേ അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ.

(മജ്മൂ' അൽ ഫതാവ 1/103)

അദ്ദേഹം പറഞ്ഞിരിക്കുന്നു: അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടൽ അനുവദനീയമല്ല. മലക്കുകളോടോ , പ്രവാചക്ന്മാരോടോ, മറ്റാരെങ്കിലുമോടോ, 'എന്റെ പാപം പൊറുക്കണേ' , 'മഴയെ തരണേ' 'അവിശ്വാസികൾക്ക് മേൽ ഞങ്ങൾക്ക് വിജയം നൽകണേ' തുടങ്ങിയ കാര്യങ്ങൾ ചോദിക്കാൻ പാടില്ല.  മനുഷ്യർക്ക് കഴിയുന്ന കാര്യങ്ങൾ ഈ ഗണത്തിലല്ല പെടുക.

മജ്മൂ' അൽ ഫത്താവ (1/329)

അദ്ദേഹം പറഞ്ഞിരിക്കുന്നു:  ജീവിച്ചിരിക്കുന്നവരോട് ദു'ആ ചെയ്യാൻ ആവശ്യപ്പെടുന്നത് സുന്നത്താണു, അവർക്ക് കഴിവ് നൽകപ്പെട്ട മറ്റ് വല്ല വിഷയവും ചോദിക്കുന്ന പോലെ തന്നെ. ഇനി ഹാജരില്ലാത്തവരുടെയോ മരിച്ചവരുടെയോ വിഷയത്തിലാകട്ടെ അവരോട് ഒന്നും ചോദിക്കരുത് താനും.(മജ്മൂ' അൽ ഫത്താവ 1/370)

അദ്ദേഹം പറഞ്ഞു
മഴ വർഷിപ്പിക്കുക, ദുരിതം മാറ്റുക, വിളവുണ്ടാകുക, ഹിദായത്ത് നൽകുക, പാപം പൊറുക്കുക, തുടങ്ങി അല്ലാഹുവിന്നു മാത്രം കഴിവ് നൽകപ്പെട്ട വിഷയങ്ങളിൽ മറ്റാരോടും സഹായം തേടാൻ പാടില്ല. അല്ലാഹുവിന്നല്ലാതെ സൃഷ്ടികളിൽ മറ്റാർക്കും ഈ കഴിവുകൾ ഇല്ല. (മജ്മൂ' അൽ ഫത്താവ(1/370)

ഞങ്ങൾ ഈ വിഷയത്തിൽ ഷൈഖുൽ ഇസ്ലാമിൽ നിന്ന് ഇത്രയും ഉദ്ധരിക്കാൻ കാരണം നിക്ഷിപ്തതാൽപര്യക്കാരും, പുത്തൻ വാദികളും ഈ കാര്യത്തിൽ ധാരാളം ആശയക്കുഴപ്പം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അത്  ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതിനാലാണു.

ഷെയ്ഖ് സ്വാലിഹ് ആലു ഷൈഖ് പറഞ്ഞിരിക്കുനു.: ഈ ഹദീസ് അസത്യത്തെ പിൻപറ്റുന്നവരുടെ മരിച്ചവരോടും മറ്റും സഹായം ചോദിക്കാം എന്ന വാദത്തിനു തെളിവല്ല. മറിച്ച്, അതിൽ വ്യക്തമായി പറയുന്നത്, വഴി തെറ്റിയവർ വിളിക്കുന്നത് അവരുടെ വിളി കേൾക്കുകയും അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനു കഴിയുകയും ചെയ്യുന്ന മലക്കുകളെ ഉദ്ദേശിച്ചാണു എന്നാണു, കാരണം അവർ ജീവിച്ചിരിക്കുന്നവരും അവരുടെ  നാഥൻ അവരെ ചുമതലപ്പെടുത്തിയ, വഴി തെറ്റിയവരെ സഹായിക്കുക എന്ന ധർമ്മം ചെയ്യുന്നവരുമാണു. അവരെയാണു യാ ഇബാദല്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്; അവർ ജീവിച്ചിരിക്കുന്നവരാണു, വിളി കേൾക്കനവർക്ക് കഴിയുന്നുമുണ്ട്, അല്ലാഹുവിന്റെ അനുമതി പ്രകാരം വിജനപ്രദേശത്ത് വഴി തെറ്റിയവനെ സഹായിക്കാൻ അവനു കഴിയുകയും ചെയ്യും. ഏതെങ്കിലും വ്യക്തിയെ വിളിച്ച് തേടാം എന്ന് ഈ റിപ്പോർട്ട് വെച്ച് കൊണ്ട് പറയുന്നവൻ തന്നിഷ്ടത്തെയും, ദേഹേച്ഛയുമാണു പിൻപറ്റുന്നത്.

ഇത്രയും മനസ്സിലാക്കിയാൽ ഈ ഹദീസിൽ വന്ന പദങ്ങൾ ഉരുവിടുന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്കനുകൂലവും ക്വുർആനും സുന്നത്തിനും എതിരും അല്ല എന്ന് വ്യക്തമാണു, ഇത് ദുർബലമാണെങ്കിൽ കൂടി. മാത്രവുമല്ല ഈ ഹദീസ് ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രം പരിമിതവുമാണു, അത് കൊണ്ട് തന്നെ ഇത് കിയാസ് ആക്കപ്പെടാവുന്ന വിഷയമല്ല. കാരണം ഇത് തൗകീഫ് ആയ( ഇജ്ത്തിഹാദിനു ഇടമില്ലത്ത, വഹ്'യിലൂടെ മാത്രം അറിയാൻ സാധിക്കുന്ന വിശ്വാസപരമായ കാര്യം) വിഷയമാണു. ഇതാണു ഞങ്ങൾ മനസ്സിലാക്കുന്നത്.(പേ 56)

ചുരുക്കത്തിൽ

അല്ലാഹുവിനു മാത്രം കഴിയുന്നതും അവന്റെ ആധിപത്യത്തിൽ മാത്രം വരുന്നതുമായ, ജീവൻ നൽകുക, മരിപ്പിക്കുക, ഉപജീവനം നൽകുക തുടങ്ങിയവ അവനിൽ നിന്നല്ലാതെ ആരോടും ചോദിക്കാൻ പാടില്ല. ഈ വിഷയങ്ങളിൽ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവനിൽ പങ്ക് ചേർത്തു. 

സൃഷ്ടികൾക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിലാകട്ടെ അവരോട് ചോദിക്കുന്നതിൽ തെറ്റില്ല, രണ്ട് സാഹചര്യങ്ങൾ ഒത്ത് വന്നാൽ - അവർ ഹാജരുള്ളവരും, ജീവിച്ചിരിക്കുന്നവരും, അവർക്ക് അതിനുള്ള കഴിവും ഉണ്ടാകണം.

അല്ലാഹുവിനാണു കൂടുതൽ അറിയുക.


http://islamqa.info/en/181206




Friday, July 4, 2014

വ്യാജ സിദ്ധനും വ്യാജ സിദ്ധിയും പിടികൂടപ്പെടുമ്പോൾ..


കായംകുളത്ത് നിന്ന് ഈയിടെ കോടികൾ തട്ടിയതിന്റെ പേരിൽ ഒരു വ്യാജ തങ്ങളെ പോലീസ് പിടി കൂടുകയുണ്ടായി. ഇത് കേരളത്തിൽ അപൂർവ്വമായ കാര്യമൊന്നുമല്ല. നിത്യേനയെന്നോണം വ്യാജ സിദ്ധന്മാരും വ്യാജ ഡോക്ടർമ്മാരുമൊക്കെ പോലീസ് പിടിയിൽ അകപ്പെടാറുണ്ട്. എങ്കിൽ തന്നെയും ജനങ്ങൾ വീണ്ടും വീണ്ടും തട്ടിപ്പുകൾക്ക് ഇരയാവുന്നുമുണ്ട്. ഇതെന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?

കഠിനമായി അദ്ധ്വാനിച്ചിട്ടും കാര്യങ്ങളിലൊക്കെ എന്തൊക്കെയോ തടസ്സങ്ങൾ, നിരന്തരമായി അലട്ടുന്ന രോഗങ്ങളും മാനസ്സിക പ്രയാസങ്ങളും, എല്ലാമുണ്ടായിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ പറ്റാത്ത വിഷമം, ശത്രുക്കൾ ഒത്ത് ചേർന്ന് പ്രയോഗിക്കുന്ന കുതന്ത്രങ്ങളും ചതികളും, വീട്ടിയാലും വീട്ടിയാലും തീരാത്ത കടബാദ്ധ്യതകൾ, വിവാഹ പ്രായമെത്തിയിട്ടും മംഗല്യ ഭാഗ്യമില്ലാത്ത പെണ്മക്കൾ, ഏറെ ശ്രദ്ധാപൂർവ്വം വളർത്താൻ ശ്രമിച്ചിട്ടും പിഴച്ച് പോകുന്ന മക്കൾ.... എന്നിങ്ങനെ ഏതൊരു മനുഷ്യനും ഉണ്ടാകാവുന്ന, ആരും പതറി പോകുന്ന ഒട്ടനവധി ജീവിത സന്ദർഭങ്ങളുണ്ട്. എത്ര തന്നെ പ്രാർത്ഥിചിട്ടും എന്റെ റബ്ബ് എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ എന്ന് തോന്നിപ്പോയേക്കാവുന്ന അവസരങ്ങൾ. 'ഇനിയെന്ത്?' എന്ന ചോദ്യ ചിഹ്നവുമായി മനസ്സ് വിഷണ്ണമായിരിക്കുമ്പോളാവും ഒരു എജന്റായോ, പത്രപരസ്യമായോ, ഉദ്ദിഷ്ട കാര്യം സാധിച്ച അനുഭവസ്ഥന്റെ രൂപത്തിലോ ഒരു സിദ്ധനെ പറ്റി അറിയുന്നത്. ആശ്രയിക്കുന്നവരുടെ പ്രശ്നങ്ങൾ കേട്ട് അതിനുള്ള പരിഹാര മാർഗ്ഗം അയാൾ നിർദ്ദേശിക്കും എന്നറിയുമ്പ്പോൾ ഗതി മുട്ടിയ ആ മനുഷ്യൻ എല്ലാം മറന്നു സിദ്ധനിൽ തന്റെ പ്രശ്നങ്ങൾ സമർപ്പിക്കും. റബ്ബിന്റെ സമീപ്യം നേടിയ ഈ ഔലിയാക്കൾ അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് അഥവാ സിദ്ധി കൊണ്ട് നമ്മളെ സഹായിക്കും എന്ന് ആശ്വസിക്കും. എവിടെയാണു പ്രശ്നമെന്ന് മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു ഇവർക്ക് നൽകിയിട്ടുണ്ട് എന്നാണു സങ്കൽപം. ഒരു വസ്തു കാണാതെ പോയാൽ അത് കണ്ടെത്താനും സിദ്ധിയുള്ളവർക്ക് കഴിയും എന്ന് പൊതുജനം വിശ്വസിക്കുന്നു.

യഥാർത്ഥത്തിൽ മുഅജിസത്തുകളെ പറ്റിയോ കറാമത്തുകളെ പറ്റിയോ ശരിയായ ധാരണയില്ലാത്തതാണു പാമര ജനങ്ങൾ എന്നും ചൂഷണത്തിൽ കഴിഞ്ഞ് കൂടാൻ കാരണം.

എന്താണു മു അജിസത്ത്?
അല്ല്ലാഹു തന്റെ പ്രവാചകന്മാർക്ക് അവർ അല്ലാഹുവിന്റെ ദൂതന്മാർ ആണു എന്നതിന്റെ തെളിവായി അവതരിപ്പിക്കുന്ന ദ്രിഷ്ടാന്തങ്ങളാണു മുജിസത്തുകൾ. അത് അവരുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നതല്ല. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന അറിവ് തന്നെ അവർക്ക് ഉണ്ടാകണം എന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അത് സംഭവിക്കുന്നു. മൂസാ നബി അ സ യുടെ സംഭവം വിശുദ്ധ ക്വുർ ആനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുമ്പോൾ ഇത് ബോധ്യമാകും.


"അവന് (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.(20:19,20)"

"മൂസാ പറഞ്ഞു: ഫിര്ഔനേ, തീര്ച്ചയായും ഞാന് ലോകരക്ഷിതാവിങ്കല് നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില് സത്യമല്ലാതൊന്നും പറയാതിരിക്കാന് കടപ്പെട്ടവനാണ് ഞാന്. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല് ഇസ്രായീല് സന്തതികളെ എന്റെ കൂടെ അയക്കൂ. ഫിര്ഔന് പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില് അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്മാരില് പെട്ടവനാണെങ്കില്.അപ്പോള് മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്പ്പമാകുന്നു.(7:104 -107)"

"നീ നിന്റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള് അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.(28:31)" 

"അവന് പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്.(20:21)"

ഈ സന്ദർഭങ്ങൾ പഠിച്ചാൽ ബോധ്യമാകുന്ന വസ്തുത അല്ലാഹു വടി താഴെയിടാൻ പറഞ്ഞപ്പോൽ പോലും, മൂസാ നബിക്ക് തന്റെ വടി നിലത്തിട്ടാൽ പാമ്പ് ആകും എന്ന് അറിഞ്ഞില്ല എന്നതാണു. അദ്ദേഹം വടി പാമ്പായപ്പോൾ ഓടി രക്ഷപെടാനാണു ശ്രമിച്ചത്.  ഈ സംഭവം വ്യക്തമാക്കുന്നത് വടിയെ പമ്പാകുക എന്നത് പൂർണ്ണമായും അല്ലഹുവിന്റെ കഴിവാണു, അതിൽ മൂസ നബിക്ക് പങ്കില്ല എന്നുമാണു.

കടൽ പിളർത്തിയ സംഭവം നോക്കൂ...

"അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള് മൂസായുടെ അനുചരന്മാര് പറഞ്ഞു: തീര്ച്ചയായും നാം പിടിയിലകപ്പെടാന് പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന് എനിക്ക് വഴി കാണിച്ചുതരും. അപ്പോള് നാം മൂസായ്ക്ക് ബോധനം നല്കി; നീ നിന്റെ വടികൊണ്ട് കടലില് അടിക്കൂ എന്ന് അങ്ങനെ അത് (കടല് ) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്വ്വതം പോലെ ആയിത്തീരുകയും ചെയ്തു"(26: 61-63)

ഇവിടെയും അല്ലഹുവിന്റെ ബോധനം വന്നതിനു ശേഷമാണു മൂസ നബി വടി കൊണ്ട് സമുദ്രത്തിൽ അടിക്കുന്നത്. വടി കൊണ്ട് അടിച്ചാൽ കടൽ പിളരുമെന്ന അറിവ് പോലും മൂസാ നബിക്കില്ല എന്ന് വ്യക്തം.

ഇത് മൂസാ നബിയുടെ മാത്രം കാര്യമല്ല എന്ന് വിശുദ്ധ ക്വുർ ആനിൽ കാണാം, സ്വന്തം ഇഷ്ടപ്രകാരം അത്ഭുതങ്ങൾ അഥവാ അമാനുഷിക സംഭവങ്ങൾ കാണിക്കാൻ പ്രവാചകന്മാർക്ക് കഴിവ് ഇല്ല എന്ന് വിശുദ്ധ ക്വുർ ആൻ തീർത്ത് പറയുന്നു. 

"അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര് പറഞ്ഞു: ഞങ്ങള് നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര് തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താന് ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന് ഞങ്ങള്ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള് ഭരമേല്പിക്കേണ്ടത്.(14:11)"

ഇനി സൃഷ്ടികളിൽ ഏറ്റവും ഉന്നതനായ മുഹമ്മദ് നബി സ അ യുടെ കാര്യം എടുക്കാം. എല്ലാവർക്കും നേർ മാർഗ്ഗം കിട്ടണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന സ്നേഹനിധിയായ പ്രവാചകൻ സ അ യോട് അവിശ്വാസികൾ അൽഭുതം പ്രവർത്തിക്കാൻ ആവഷ്യപെടുന്ന സന്ദർഭം വിശുദ്ധ ക്വുർ ആൻ വിവരിക്കുന്നുണ്ട്. അതിൽ വ്യക്തമായും പറയുന്നത് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് പ്രവാചകനില്ല എന്നാണു. മറിച്ച് അത് അല്ലാഹുവിന്റെ അധീനത്തിലാണു എന്നാണു.

"അവര് പറഞ്ഞു: ഈ ഭൂമിയില് നിന്ന് നീ ഞങ്ങള്ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള് നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില് നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള് ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില് നീ ജല്പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല് കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില് അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില് നിനക്ക് സ്വര്ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില് ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള് വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്! ഞാനൊരു മനുഷ്യന് മാത്രമായ ദൂതനല്ലേ ?(17: 90-93)"

"അവര് പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില് ഭൂമിയില് (ഇറങ്ങിപ്പോകുവാന്) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന് നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് അവരെയൊക്കെ അവന് സന്മാര്ഗത്തില് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാല് നീ ഒരിക്കലും അവിവേകികളില് പെട്ടുപോകരുത്.(6:35)."

"നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്കിയിട്ടുണ്ട്. ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്.(13:38) "

അല്ലാഹുവല്ലാത്ത ആർക്കും അവൻ അറിയിച്ച് കൊടുക്കാതെ മറഞ്ഞ കാര്യങ്ങൾ അറിയാൻ സാധിക്കില്ല എന്ന് വിശുദ്ധ ക്വുർ ആൻ തീർത്ത് പറയുന്നു. അല്ലാഹു അവനുദ്ധേസിക്കുമ്പോൾ അവന്റെ പ്രവാചകന്മാർക്ക് അതിൽ നിന്നും ചിലവ വെളിപ്പെടുത്തുന്നു. അത് പൂർണമായും അവന്റെ അധീനത്തിലാണു.

അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില് എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.(6:59) 

പ്രവാചകന്മാരുടെ യുഗം അവസാനിച്ചു. അവസാനത്തെ വഹ്യും നിലച്ചു. ഇനി വാന ലോകത്ത് നിന്നും വഹ്യോ ഇൽഹാമോ ഒന്നും തന്നെ വരാനില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ച് തന്നിട്ടാണു പോയത്

അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില് ചില പുരുഷന്മാരുണ്ടായിരുന്നു. അവര് നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില് അത്തരം ഒരാളുണ്ടെങ്കില് അതു ഉമര് മാത്രമാണ്. (ബുഖാരി. 5. 57. 38) 

അല്ലാഹു ഓരോ സൃഷ്ടിക്കും അത് ജീവനുള്ളതാകട്ടെ, ജീവനില്ല്ലാത്തതാകട്ടെ ഒരു പ്രകൃതി നൽകിയിട്ടുണ്ട്. അതിനതീതമായി പ്രവർത്തിക്കാൻ ഒരു സൃഷ്ടിക്കും സാധിക്കില്ല. പ്രകൃതിക്കതീതമായ അമാനുഷിക സംഭവങ്ങൾ അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രം സംഭവിക്കുന്നു. അതിന്റെ പൂർണ്ണമായ കൈകാര്യ കർത്താവു അല്ലാഹു മാത്രമാണു. 

അതിനു അധികാരമുള്ള കുറച്ച് പേരെ കൂടി അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിച്ചാൽ അത് വ്യക്തമായ ബഹുദൈവവിശ്വാസമാണു.മക്കാ മുശ്രിക്കുകളുടെ വിശ്വാസമാണത്.

അവർ ക അബയുടെ അടുത്ത് എത്തിയിട്ട് പറയും ; "അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ". ( സ്വഹീഹ് മുസ്ലിം)


 അല്ലാഹു കാക്കട്ടെ! ആമീൻ.


Wednesday, November 27, 2013

മുഹിയിദ്ദീന്‍ ശൈഖും മുഹിയിദ്ദീന്‍ മാലയും

                മുഹിയിദ്ദീന്‍ ശൈഖും മുഹിയിദ്ദീന്‍ മാലയും

                                                 ബിസ്മില്ലാഹി റഹ്മാനി റഹീം

                              പരിശുദ്ധ ഇസ്ലാമിന് വൈജ്ഞ)നികമായ നിരവധി സംഭാവനകള്‍ നല്കിയ പണ്ഡിതനും പരിഷ്കര്‍ത്താവുമാണ് ശൈഖ് മൂഹിയിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി (റ). ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ നാവും തൂലികയും പടവാളാക്കികൊണ്ട് അദ്ദേഹം ശക്തമായ പോരാട്ടം നടത്തുകയുണ്ടായി. തന്‍റെ ഗ്രന്ഥങ്ങള്‍ അതിനുള്ള ജീവിച്ചിരിക്കുന്ന സാക്ഷികളാണ്.                            എന്നാല്‍ ആ മഹാന്‍റെ പേരില്‍ പില്‍കാലത്ത് ചില തല്‍പര കക്ഷികള്‍ കെട്ടിയുണ്ടാക്കിയ ശീര്‍ക്കിനും കുഫ്രിനും കയ്യും കണക്കുമില്ല. ആ വിഷയത്തില്‍ എണ്ണമറ്റ ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്.ആക്കൂട്ടത്തില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഏറ്റവും പ്രചാരം സിദ്ധിച്ചവായാണ് മുഹിയിദ്ദീന്‍മാല, പുതിയ മുഹിയിദ്ദീന്‍മാലഖുതുബിയത്ത് തുടങ്ങിയവ. അവയുടെയെല്ലാം ഉള്ളടക്കം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അഥവാ ഇസ്ലാമിന്‍റെ അടിത്തറയായ തൌഹീദിനെ ശെരിക്കും പൊളിച്ചുകളയുന്നതും തല്‍സ്ഥാനത്ത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശീര്‍ക്ക് സ്ഥാപിക്കുന്നതാണ് അതില്‍ അധികവും എന്ന പച്ചയായ സത്യം! കൂടാതെ, അല്ലാഹുവിനോടും അവന്‍റെ മലക്കുകളോടും ധിക്കാരവും കാണിക്കുന്നവനാണ് ശൈഖ് എന്ന്‍ വരുത്തിത്തീര്‍ക്കുന്ന വരികളും, തനിച്ച കുഫ്രിയത്തായ അദ്വൈത സിദ്ധാന്തം അവധരിപ്പിക്കുന്നവയും അവയിലുണ്ട്. എന്നാല്‍ ഈ വസ്തുതകളൊന്നുമറിയാതെ നമ്മുടെ സാധാരണക്കാരായ സഹോദരങ്ങള്‍ അവ ഭക്തിയാദര പൂര്‍വ്വം പാടുകയും പാടിപ്പിക്കുകയും ചെയ്യുന്നു.സ്വര്‍ഗ്ഗ പ്രവേശനവും നരഗമുക്തിയും ലക്ഷ്യം വെച്ചാണവര്‍ ഇത് ചെയ്യുന്നത്.
     
                 മുഹിയിദ്ദീന്‍ശൈഖിന്‍റെ പേരില്‍ ഇന്ന്‍ നാട്ടില്‍ നടമാടികൊണ്ടിരിക്കുന്ന ശീര്‍ക്ക് ബിദ്അത്തുകള്‍ക്ക കയ്യും കണക്കുമില്ലെന്ന് പറഞ്ഞല്ലോ. ഖാദിരിയ്യ ത്വരീക്കത്ത്, ജീലാനി ത്വരീക്കത്ത്, ആലുവ ത്വരീക്കത്ത് എന്നിങ്ങനെ അദ്ദേഹത്തിന്‍റെ പേരില്‍ നിരവധി ത്വരീക്കത്തുകള്‍ തന്നെ നിലവിലുണ്ട്. പ്രസ്തുത ത്വരീക്കത്തുകാരെല്ലാം ആ മഹാന്‍റെ പേരിലാണ് തങ്ങളുടെ ഇസ്ലാമിക വിരുദ്ധ ആശയങ്ങളെ ഇറക്കുമതി ചെയ്യുന്നത്. ഈ അടുത്തകാലത്തായി ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു .
    
                മഹാനായ മുഹിയിദ്ദീന്‍ ശൈഖ് (റ) പ്രബോധനം ചെയ്ത ആശയങ്ങള്‍ക്ക് നേര്‍ വിപരീതമായി, മതത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാത്ത സാധാരണക്കാരന്‍ പോലും പറയാനും ചെയ്യാനും ധൈര്യപ്പെടാത്ത ധിക്കാരവും മതനിന്ദയുമാണ് പ്രസ്തുത മാലകളിലൂടെ അതില്‍ പറയുന്ന ശൈഖ് ചെയ്തുകൂട്ടിയിട്ടുള്ളത്. അതിനാല്‍ നമുക്ക് തീര്‍ത്തും പറയാനാകും ആ ശൈഖ് ചരിത്രത്തില്‍ കടന്നുപോയ യഥാര്‍ത്ഥ മുഹിയിദ്ദീന്‍ ശൈഖ് അല്ല എന്ന്‍. എന്നാല്‍ ഇത് ശൈഖ് ജീലാനി (റ) യെ ഇകഴ്ത്തലോ നിന്ദിക്കലോ ആയി ആരും വിലയിരുത്തരുത്. മറിച്ച് ഇസ്ലാമിന്‍റെ ശത്രുക്കള്‍ അദ്ദേഹത്തെ നിന്ദിക്കാന്‍ വേണ്ടി പറഞ്ഞ ദുരാരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ് എന്ന യാഥാര്‍ഥ്യം മനസിലാക്കുക.

                          ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്ആനും തിരുസുന്നത്തും മുറുകെ പിടിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ബഹുദൈവാരാധനയ്ക്കെതിരെയും മതത്തില്‍ കടന്നുകൂടിയ അനാചാരങ്ങള്‍ക്കെതിരിലും ശക്ത്മായി പടപൊരുതുകയും ചെയ്ത ധീരനായ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്നു  മുഹിയിദ്ദീന്‍ ശൈഖ് ”  എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ).
    
             ജീലാന്‍ എന്ന പട്ടണത്തിന് സമീപമുള്ള നീപ് ”  എന്ന ഗ്രാമത്തില്‍ ഹിജ്റ:470 റമളാന്‍ ഒന്നിന് (ക്രി.1077-78) അദ്ദേഹം ജനിച്ചു. പിതാവ് സയ്യിദ് അബൂസ്വാലിഹിബ്നു മൂസയും മാതാവ് ഉമ്മുല്‍ ഖൈര്‍ (അമത്തുല്‍ ജബ്ബാര്‍ ഫാത്വിമ) യും ആകുന്നു. പിതാവ് നബി (സ.അ) യുടെ പൌത്രനായ ഹസ്സന്‍ (റ)വിന്‍റേയും മാതാവ് ഹുസ്സൈന്‍ (റ)വിന്‍റേയും വംശപരംപരയില്‍ പ്പെട്ടവരാണ്.
     
             അമവിയ്യാ വംശജനായ യെസീദിന്‍റെ ഭരണകാലത്ത് ഭരണകൂടത്തോടുള്ള അതൃപ്തി മൂലം സ്വദേശം വെടിഞ്ഞു കാസ്പിയന്‍ കടല്‍ തീരത്തുള്ള തബറിസ്ഥാന്‍ സംസ്ഥാനത്ത് ആ വംശപരമ്പര കുടിയേറി പാര്‍ക്കുകയുണ്ടായി. തബരിസ്ഥാനില്‍ ഉള്ള ഒരു പട്ടണമാണ് ജീലാന്‍ എന്ന കാര്യം സ്മരണീയമാകുന്നു.
                       
                        ശൈഖിന്‍റെ ബാല്യ ദശയില്‍ തന്നെ    പിതാവും അതിനുശേഷം പിതാമഹനായ സയ്യിദ് അബ്ദുല്ലയും പരലോകം പൂകി. പിന്നീട് മാതാവിന്‍റെ ലാളനയിലും മേല്‍നോട്ടത്തിലും ആണ് ശൈഖ് വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും. മാതാവ് ദൈവ ഭക്തിയിലും പാണ്ഡിത്യത്തിലും പ്രശസ്തിയാര്‍ജ്ജിച്ച ഒരു മഹിളയായിരുന്നു. പലവിധ ക്ലേശങ്ങളും സഹിച്ച ആ മഹതി തന്‍റെ മകനെ 18 വയസുവരെ സ്വദേശത്ത് തന്നെ വിദ്യ അഭ്യസിപ്പിച്ചു. അദ്ദേഹത്തിന്റെ പഠന സാമര്‍ത്യവും താന്‍റേടവും സകലരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കും ബഹുമാനത്തിനും പാത്രീഭവിച്ചിരുന്നു.
                         
                        ഖലീഫമാരും ഭരണകര്‍ത്താക്കളും അവര്‍ക്ക് പ്രചോദനം നല്കേണ്ട പണ്ഡിതന്മാരും ആലസ്യത്തിന്‍റെ അടിത്തട്ടില്‍, സ്വാര്‍ഥതയുടെ വിരിമാറില്‍, സ്വന്തം ഉത്തരവാദിത്തങ്ങളേയും കര്‍ത്തവ്യങ്ങളെയും വിസ്മരിച്ച് കഴിയുമ്പോള്‍ സാധാരണ ജനങ്ങള്‍ അധ:പഠനത്തിന്റെ അടിതട്ടിലേക്ക് വഴുതിപ്പോകുക സ്വഭാവികമാണല്ലോ . ഈ സന്ദര്‍ഭത്തിലാണ് ശൈഖ് പതിനെട്ടാമത്തെ വയസ്സില്‍  സ്വദേശത്തുള്ള  പഠനം  പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. മുസ്ലിം രാഷ്ട്രങ്ങളുടെ ശോചനീയവസ്ഥയെ കുറീച് ഇതിനകം തന്നെ പഠനം നാദത്തി കഴിഞ്ഞിരുന്നു. അജ്ഞതയിലും അന്ധവിശ്വാസത്തിലും മുഴുകിയ ജനങ്ങള്‍ ഇസ്ലാമിന്റെ സത്യപാതയില്‍ നിന്നും തൌഹീദില്‍ നിന്നും അകന്നുപോകുന്നതുമായ കാഴ്ച അദ്ദേഹത്തെ വളരെയധികം ദുഖിപ്പിച്ചു. അതുകൊണ്ട് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ പോയി ഉപരിപഠനം നടത്തുന്നതിനും സമുദായ സേവനം അനുഷ്ട്ടിക്കുന്നതിനും അദ്ദേഹം തീര്‍ച്ചയാക്കി. ഇസ്ലാമിന്‍റെ  മൂലപ്രമാണങ്ങളായ ഖുര്‍ആനിന്‍റെയും ഹദീസിന്‍റേയും സ്ഥാനത്ത് മനുഷ്യനിര്‍മിതമായ ഗ്രന്ഥങ്ങളും ഫത്വകളും സ്ഥാനം പിടിച്ച കാലകട്ടമായിരുന്നു അത്. ശൈഖിന്‍റെ മാതാവ് തന്‍റെ മകനെ 300 ല്‍ പരം മൈല്‍ ദൂരമുള്ള ബാഗ്ദാദ് പട്ടണത്തിലേക്ക് കാല്‍നടയായി അയക്കുന്നതിന് സന്നദ്ധയായി. ഭരണാധികാരികളുടെ താളത്തിന്നോത്ത് തുള്ളുന്നവരായിരുന്നു അന്നത്തെ പണ്ഡിത വര്‍ഗ്ഗം!!. മാതരംഗം ഇങ്ങനെയൊക്കെയാണെങ്കിലും വിജ്ഞാനകേന്ദ്രം എന്നറിയപ്പെട്ടിരുന്ന ബാഗ്ദാദ് പട്ടണത്തില്‍ അപൂര്‍വമായിട്ടെങ്കിലും യഥാര്‍ത്ഥ ജ്ഞാനികളും വിദ്യാലയങ്ങളും അവശേഷിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ശൈഖ് മുഹിയിദീന്‍ പലവിധ യാദനകളും സഹിച്ച് ബാഗ്ദാദിലേക്ക് പോകാന്‍ തയ്യാറായത്.

                        സര്‍വ്വകലാശാല പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ “യൂസുഫിബ്നു അയ്യൂബില്‍ ഹമദാനി ” എന്ന അവിടുത്തെ പ്രസിദ്ധ പണ്ഡിതന്‍ മുസ്ലിങ്ങളെ സമുദ്ദരിക്കുന്നതിനായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ എയര്‍പ്പെടണമെന്ന് ശൈഖിനോട് ഉപദേശിച്ചു. തന്‍റെ കഴിവ് അതിന് പര്യാപ്തമാണോ എന്ന്‍ ശൈഖിന് സംശയമുണ്ടായിരുന്നു. എങ്കിലും ആ പണ്ഡിതന്‍ ശൈഖിന്‍റെ അനിതര സാധാരണമായ പാണ്ഡിത്യത്തിന്റെയും പക്വതയുടെയും നില നല്ലത്പോലെ അറിവുണ്ടായിരുന്നത് കൊണ്ട് ശൈഖിന് പ്രേരണയും പ്രോല്‍സാഹനവും നല്കി. അതനുസരിച്ച് അദ്ദേഹം വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ പോകുകയും അവിടങ്ങളില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഹിജ്റ 512 വരെ (26 വര്ഷം) അദ്ദേഹം മുസ്ലിം രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് ഇസ്ലാമിക  പ്രബോധനം നടത്തി.

                        ഹിജ്റ 561 ല്‍ റബീഉല്‍ ആഖീര്‍ ഒന്നിന് അദ്ദേഹം രോഗശയ്യയിലായി മരനാസന്നനാണെന്ന് മനസിലാക്കിയ മൂത്തപുത്രന്‍ ശൈഖ് അബ്ദുല്‍ വഹാബ് പിതാവിനെ സമീപിച്ച് വസിയ്യത്ത് (ഉപദേശം) ആവശ്യപ്പെട്ടു.അതിന് അദ്ദേഹം ഇങ്ങനെ പ്രവചിച്ചു      “നീ അല്ലാഹുവിനെ ഭയപ്പെടുക, അവന്നെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുക, അവനില്‍ നിന്നല്ലാതെ മാറ്റാരില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുക ഇതെല്ലാം നിന്‍റെ കടമകളാണ്. അവന്നെയല്ലാതെ മറ്റാരെയും ആശ്രയിക്കാതിരിക്കുകയും, മാറ്റാരിലും വിശ്വാസമര്‍പ്പിക്കാതിരിക്കുകയും, അവനോടല്ലാതെ മറ്റാരോടും പ്രാര്‍ത്തിക്കാതിരിക്കുകയും ചെയ്യുക. അവന്‍റെ ഏകത്വത്തെ ( തൌഹീദ്) മുറുകെപിടിക്കുക ”      
ഇങ്ങനെ  ആദര്‍ശ വിഷയങ്ങള്ക്കും പാരത്രിക കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഉപദേശമാണ് അദ്ദേഹം നല്കിയത്.

                        റബീഉല്‍ ആഖിര്‍ 11 ആയപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മൂര്‍ധാന്യത്തില്‍ എത്തി. രാത്രി നമസ്കാരത്തിന് ശേഷം അദ്ദേഹം രണ്ട് റക്കഅത്ത് സുന്നത്ത് നമസ്കരിക്കുകയും അത് കഴിഞ്ഞു ഇഹലോകവാസം വെടിയുകയും ചെയ്തു. (ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍)

                        ശൈഖിന്‍റെ പേരില്‍ അറിയപ്പെടുന്ന ഫത്ത്ഹുല്‍ ഗൈബ്, ഫത്ത്ഹുല്‍ റബ്ബാനി, ഗുന്യത്തുല്‍ത്വാലിബ്ബീന്‍ എന്നീ ഗ്രന്ഥങ്ങളല്ലാതെ മറ്റ് ഗ്രന്ഥങ്ങള്‍ ഉള്ളതായി അറിയുന്നില്ല. എന്നാല്‍ പില്‍കാലത്ത് അദ്ദേഹത്തേകുറിച്ച് അദ്ദേഹത്തിന്റെ മഹത്വത്തിനും ആദര്‍ശത്തിനും യോജിക്കാത്ത ഒട്ടനേകം കെട്ടുകഥകൈഉം വ്യാജപ്രസ്താവനകളും ചില തല്‍പര കക്ഷികള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അവ പദ്യരൂപത്തിലും ഗാദ്യരൂപത്തിലും ആയി ഇന്നും നിലകൊള്ളുന്നു . അതില്‍പ്പെട്ട നമ്മുടെനാട്ടില്‍ ഏറെ പ്രചാരം സിദ്ധിച്ച വളരെ അപകടകരമായ ചിലതാണ് : മുഹിയിദീന്‍ മാല, ഖുതുബിയത്ത്, ഫുയൂലാത്ത് തുടങ്ങിയവ. അല്ലാഹുവിന്‍റെ പേരിലും പുണ്യപ്രവാചകന്‍ (സ.അ) യുടെയും പേരില്‍ ആയിരകണക്കിന് കളവുകളും കള്ളഹദീസുകളും നിര്‍മിച്ച് പ്രചരിപ്പിക്കാനുള്ള ചങ്കൂറ്റം പണ്ഡിതന്‍മാര്‍ക്ക് ഉണ്ടാകാമെങ്കില്‍ ശൈഖിന്‍റെ പേരിലും അടിസ്ഥാന രഹിതമായ കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കുകയില്ലല്ലോ? പക്ഷേ മുഹിയിദീന്‍ ശൈഖ് (റ) യുടെ യഥാര്‍ത്ഥ ജീവിതവും പ്രബോധനവും സ്വന്തം ഗ്രന്ഥങ്ങളില്‍ നിന്നും സത്യസന്ധമായ ചരിത്രത്തില്‍നിന്നും മനസിലാക്കിയവരാരും അത്തരം കള്ളകഥകളിലും വ്യാജപ്രസ്താവനകളിലും വഞ്ചിതരാകുകയില്ല.

                        ചുരുക്കത്തില്‍ മുഹിയിദീന്‍ ശൈഖ് (റ) ഇസ്ലാമിന് വേണ്ടി നിരവതി വൈജ്ഞാനിക സംഭാവനകള്‍ നല്കിയ ഒരു പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്നു . ഇസ്ലാമിനുവേണ്ടി സമ്മാനിച്ച അദ്ദേഹത്തിന്റെ സേവനങ്ങളും ത്യാഗങ്ങളും  വിലമതിക്കാനാകാത്തതാണ്. പക്ഷേ അദ്ദേഹത്തെ ചരിത്രവും പിന്‍ഗാമികളും സ്വീകരിച്ചത് ഒരു ദിവ്യപുരുഷനും അമാനുഷികനുമായിട്ടാണ്‍. അതാകട്ടെ അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ക്ക് തീര്‍ത്തൂം വിരുധ്ടവുമാണ്. അതിനാല്‍ അദ്ദേഹത്തിന്റെ നല്ല ചര്യകളെ നാം മാതൃകയാക്കുകയും അദ്ദേഹത്തിന്റെ പേരില്‍ ആളുകളുണ്ടാക്കിയ ദുശ്ചര്യകള്‍ ഉപേക്ഷിക്കുകയും ചെയ്യുക. അതിന് സര്‍വ്വശക്തനായ നാഥന്‍ നമുക്ക് തൌഫീഖ് നല്‍കുമാറാകട്ടെ ! ആമീന്‍ ................                     



Sunday, November 17, 2013

സ്വർഗ്ഗവും നരകവും ഇവിടെ തന്നെ!

The Bells curve of normal distribution

മതമുള്ളവനും മതേതരനുമായ എല്ലാ ആധുനിക വ്യക്തികളുടെയും മനസ്സിൽ അറിഞ്ഞോ അറിയാതെയോ മാർഗ്ഗദീപമായി മുന്നിലുള്ള ഒരു ആശയമാണു ഞാൻ ഈ എഴുതിയത്. നീതിക്ക് വേണ്ടി ഒരു പരലോകം വരെ കാക്കേണ്ടതുണ്ടോ? ഈ മണ്ണിൽ തന്നെ സമത്വ സുന്ദരമായ ഒരു സ്വർഗ്ഗം പണിയാം എന്നതാണു എല്ലാ ഇസങ്ങളുടെയും അടിസ്ഥാനം. ഓരോ ഇസങ്ങളും മനുഷ്യന്റെ അസമത്വങ്ങൾക്ക് ചില കാരണങ്ങൾ മുന്നോട്ട് വെയ്ക്കുകയും അവയെ ഉന്മൂലനം ചെയ്യുവാനു അക്ഷീണ യത്നത്തിനു ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ പ്രായോഗിക തലത്തിൽ ഈ വിഭാവനം ചെയ്യപ്പെടുന്ന സമത്വ സുന്ദര ലോകം ഉണ്ടാകുന്നുമില്ല! 

പ്രകൃതിപരമല്ലാത്ത ആശയമാണു വാസ്തവത്തിൽ സമത്വം എന്നത് തന്നെയാണു ഈ പരാജയത്തിന്റെ കാരണം. ഏതൊരു സമൂഹത്തിന്റെയും പ്രകൃതിപരമായ വിന്യാസം പരീക്ഷിച്ചാൽ അതിൽ ഒരു ബെൽസ് കർവ്വ് നമുക്ക് ദർശ്ശിക്കാൻ സാധിക്കുന്നു. അതിനർത്ഥം ഏതൊരു സമൂഹത്തിലും ഒരു ഗുണം ഏറ്റവും കുറഞ്ഞ നിലയിലും കൂടിയ നിലയിലും ഉള്ളവർ വളരെ കുറവായിരിക്കും എന്നാണു. ബഹുഭൂരിഭാഗവും ശരാശരിയോട് അടുത്ത ഗുണം ഉള്ളവരായിരിക്കും. ഇങ്ങനെ നോക്കിയാൽ ഭാവനാശേഷി, ആസൂത്രണം, അർപ്പണമനോഭാവം, കഠിനാധ്വാനം, നേതൃത്വ പാടവം , ഇച്ഛാശക്തി, തുടങ്ങിയ വിജയത്തിന്റെ അടിസ്ഥാനങ്ങളായ ഗുണങ്ങൾ ഉള്ളവർ വളരെ തുച്ചമായിരിക്കും. സ്വാഭാവികമായും അനുകൂല സാഹചര്യത്തിൽ അവർ ശരാശരിക്കാരനെ കടത്തി വെട്ടും. ഇത് പ്രകൃതിപരമാണു. എന്നാൽ മേൽപറഞ്ഞ കഴിവുകൾ ഉണ്ടായിട്ടും സമൂഹത്തിലെ ഉച്ചനീചത്വങ്ങലുടെ പേരിൽ അഥവാ ജന്മത്തിന്റെ പേരിൽ മുഖ്യധാരയിൽ എത്തിപ്പെടാൻ പറ്റാതെ പോയവരുടെ കാര്യമോ?

അപ്പോൾ വ്യക്തമാകുന്ന യാഥാർത്ഥ്യം ബെൽസ് കർവ്വിനെ അടിച്ച് പരത്തുക എന്നത് പ്രായോഗികമല്ല എന്നും പകരം പ്രകൃതിപരമായ സൽഗുണങ്ങളുടെ സ്വാഭാവികമായ സൂതികർമ്മത്തിനാവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണു ശരിയായ സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുമാണു.. എല്ലാവരെയും ഒരേ തട്ടിലാക്കുക എന്നത് നടപ്പില്ല എന്ന് ചുരുക്കം. 

വാസ്തവത്തിൽ സ്വർഗ്ഗവും നരകവും ഇവിടെ തന്നെ എന്ന ആശയം മുന്നോട്ട് വെക്കുന്നത് കംബോള സംസ്കാരമാണെന്ന് നമ്മിൽ എത്ര പേർ തിരിച്ചറിയുന്നുണ്ട്? ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗ്ഗം സൃഷ്ടിക്കാൻ കടിഞ്ഞാണില്ലാത്ത ഒരു ഭോഗാസക്തിയിലേക്കാണു കമ്പോളം നമ്മളെ ക്ഷണിക്കുന്നത്. പരമാവധിയുള്ള ആസ്വാദനത്തിനായി പ്രകൃതി സമ്പത്തിനെ അങ്ങേയറ്റം വരെ ചൂഷണം ചെയ്യാനും പ്രകൃതിയുടെ സന്തുലനം തെറ്റിയാലും സാരമില്ല ഇവിടെ എന്റെ ജീവിതം സ്വർഗ്ഗതുല്യമാക്കണം എന്ന മനസ്ഥിതിയുമാണു അതിന്റെ പരിണതി. ഫലമോ യാതൊരു വിധ മൂല്യങ്ങളുമില്ലാതെ സംഘടിതവും അല്ലാതെയുമുള്ള പരസ്പര ചൂഷണവും പ്രകൃതി ചൂഷണവും.

നമുക്ക്  എന്ത് കൊണ്ടാണു മൂല്യമുള്ള നേതാക്കളെ കിട്ടാത്തത് എന്നതിന്റെ ഉത്തരം കിടക്കുന്നതും ഇവിടെ തന്നെ. സമൂഹത്തിൽ നിന്ന് തന്നെ ഉയർന്ന് വരുന്ന നേതാക്കൾക്കും സമൂഹത്തിന്റെ മൂല്യശോഷണം പ്രതിഫലിക്കും. സമൂഹത്തിന്റെ ഏതൊരു പരിച്ഛേദം എടുത്താലും ഇത് തന്നെ സ്ഥിതി.  എല്ലാവരും ഭൂമിയിൽ തന്റേതായ സ്വർഗ്ഗം പണിയുന്ന തിരക്കിലാണു. !

മതവിശ്വാസികൾ എന്ന് സ്വയം പരിചയപ്പെടുത്തുന്നവരുടെ അവസ്ഥയും ഒട്ടും വിഭിന്നമല്ല.  നേർച്ച വഴിപാടുകളുടെ ഉദ്ദേശങ്ങൾ പരിശോധിക്കുമ്പോൾ ഇത് കുറച്ച് കൂടെ വ്യക്തമാകും. എല്ലാം ഇവിടെ സ്വർഗ്ഗം പണിയാനുദ്ദേശിച്ച് തന്നെ. ദൈവം പിന്നെ തരുന്നതും കാത്ത് ക്ഷമിച്ചിരിക്കാനൊന്നും ആളെ കിട്ടില്ല. ഒരിടത്ത് കാര്യം നടന്നില്ലെങ്കിൽ അടുത്തിടത്ത്! ഉദ്ദിശ്ടകാര്യ ലബ്ധിയാണു ഒരു ആധ്യാത്മിക വ്യവസായ സ്ഥാപനത്തിന്റെ മാർക്കറ്റ് നിശ്ചയിക്കുന്നതും!

വാസ്തവത്തിൽ ഇതാണോ മതവിശ്വാസം? തന്റെ മുൻപിൽ ഉള്ള ഒരു കാര്യത്തെ ഉൾകൊള്ളുക എന്നതാണോ വിശ്വാസം? ഒരിക്കലുമല്ല! താൻ ഇത് വരെ കാണുകയോ കേൾക്കുകയോ ശാസ്ത്രനിരീക്ഷണം വഴി കണ്ടെത്തുകയോ ചെയ്യാത്ത ഒരു കാര്യം അത് മതഗ്രന്ഥത്തിൽ വന്നിട്ടുണ്ട് എന്നത് കൊണ്ട് മാത്രം അഥവാ ആ മതഗ്രന്ഥം ദൈവപ്രോക്തമാണു എന്ന  ധാരണയുടെ അടിസ്താനത്തിൽ ഉറച്ച് വിശ്വസിക്കുക എന്നതാണു മത വിശ്വാസം. ആ ഒരർത്ഥത്തിൽ എല്ലാ മതവിശ്വാസവും ഒരു തരം അന്ധമായ വിശ്വാസം തന്നെയാണു. ഇന്ന് തെളിഞ്ഞില്ലെങ്കിലും നാളെ സത്യം തെളിയും എന്ന ഉറച്ച വിശ്വാസം. അപ്പോൾ മതവിശ്വാസികൾ എന്ന് വിളിക്കപ്പെടുന്നവരുടെ വിശ്വാസം ചോദ്യത്തിലാകും. കാരണം സ്വർഗ്ഗ നരകങ്ങൾ എല്ലാ മതവിശ്വാസങ്ങളുടെയും ഭാഗമാണെന്നിരിക്കെ ഭൂരിഭാഗം പേരും മതവിശ്വാസികൾ ആണു എന്നും ഇരിക്കെ ആരും എന്ത് കൊണ്ട് നന്മ ചെയ്ത്  സ്വർഗ്ഗത്തിലേക്കെത്താൻ മൽസരിക്കുന്നില്ല? അധാർമ്മികതകളിൽ മുഴുകുന്ന മതവിശ്വാസി എന്ത് കൊണ്ട് നരകത്തിൽ നിന്ന് ഓടിയൊളിക്കുന്നില്ല? എന്ത് കൊണ്ട് ആധ്യാത്മിക ഗുരുക്കന്മാർ വരെ ഇതിൽ നിന്ന് വിഭിന്നമല്ല.? ഇവിടെയാണു ശരിക്കും സ്വർഗ്ഗത്തിലും നരകത്തിലും വിശ്വാസം ഉള്ളവരുടെ അവസ്ഥ വ്യത്യസ്ഥമാകുന്നത്. അവനെ സംബന്ധിച്ച് അത് രണ്ടും യഥാർത്ഥ്യമാണു എന്നു ഉറപ്പാണു. അതിനു വേണ്ടി പണിയെടുക്കുക എന്നത് ഒരു നഷ്ടക്കോളാളായി അവൻ ഒരിക്കലും കാണുകയില്ല. അവന്റെ ഉറച്ച വിശ്വാസം അവനെ നന്മയിലേക്ക് അടുപ്പിക്കും തിന്മയിൽ നിന്നും അകറ്റും. 

പക്ഷെ, ഒരു കാര്യം കൂടി പറയാതെ  നിർത്തുന്നത് ശരിയല്ല എന്ന് തോന്നുന്നു. മതവിശ്വാസത്തിന്റെ കാര്യത്തിലും ഒരു ബെൽസ് കർവ്വ് ഉണ്ട്. അത് കൊണ്ട് തന്നെ ഭൂരിഭാഗവും ഒരു അഴകൊഴമ്പൻ വിശ്വാസത്തിലായിരിക്കും. നല്ലനിലയിൽ പരലോക വിശ്വാസമുള്ളവർ ബെൽസ് കർവ്വിന്റെ വലത്തെ അറ്റത്തെ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും. !!!

Friday, September 6, 2013

പ്രവാചകന്മാർക്ക് നൽകിയ മുഅജിസത്തുകൾ


സുഹൃത്തുക്കളേ,
അസ്സലാമു അലൈകും
കഴിഞ്ഞ രണ്ട് മാസമായി ആരംഭിച്ച ഈ ഏളിയ ഇസ്ലാമിക പഠന ബ്ലോഗിലൂടെ നാം പങ്ക് വെച്ച അറിവിനെ അല്ലാഹു സ്വാലിഹായ ഒരു അമലായി സ്വീകരിക്കുമാറാകട്ടെ. നമ്മുടെ എല്ലാ കർമ്മങ്ങളും അവന്റെ പ്രീതിയെ ഉദ്ദേശിച്ച് മാത്രം ആകട്ടെ. ആമീൻ

ഈ ബ്ലോഗിലൂടെ നിരന്തരമായി നമ്മൾ ശിർക്കിന്റെ ഗൗരവത്തെ പറ്റിയും, ബിദ് അത്തുകളുടെ അപകടങ്ങളെ പറ്റിയും, സുന്നത്തുകളുടെ പ്രാധാന്യത്തെ പറ്റിയും ഒക്കെ ചർച്ച ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മുടെ പുണ്യകർമ്മങ്ങളെയെല്ല്ലാം പൊളിച്ച് കളയുന്ന, സ്വർഗ്ഗം ഹറാമാക്കുന്ന, നരകം നിർബന്ധമാക്കുന്ന അല്ല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണു ശിർക്ക് എന്നും മനസ്സിലാക്കി. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കൽ നിർബന്ധം ആണെന്നും നാം മനസ്സിലാക്കി.

എന്നാൽ നമ്മളിൽ പലർക്കും ഉണ്ടായേക്കാൻ ഇടയൂള്ള ചില സംശയങ്ങൾ കൂടി ക്ലിയർ ആക്കിയാൽ നന്നായിരുന്നു എന്ന് തോന്നി.
പ്രവാചകന്മാരുടെ മു അജിസത്തുക്കളെയും മഹാത്മാക്കളുടെ കറാമത്തുകളെയും സംബന്ധിച്ച് ഇസ്ലാമിക പ്രമാണങ്ങളിൽ വന്ന കാര്യങ്ങൾ നിങ്ങളുമായി ഇൻ ഷാ അല്ലാഹ് പങ്ക് വെക്കുകയാണു.

പല ആളുകളോടും പേർസ്സണൽ ആയി സംസാരിക്കുമ്പോൾ ഉന്നയിക്കാറുള്ള ഒരു സംശയം ഇതാണു- "നമ്മൾ പരസ്പരം സഹായം ചോദിക്കാറില്ലേ?. അല്ലാഹുവിന്റെ ഔലിയാക്കൾക്ക് അല്ലാഹു നൽകിയ കറാമത്തുകളിൽ നിന്ന് അവരോട് സഹായം ചോദിക്കുന്നതിൽ എന്താണു തെറ്റ്?"

ഈ ചോദ്യത്തിന്റെ അടിസ്ഥാനം മു അജിസത്തുകളെ പറ്റിയോ കറാമത്തുകളെ പറ്റിയോ ശരിയായ ധാരണയില്ലാത്തതാണു.

എന്താണു മു അജിസത്ത്?
അല്ല്ലാഹു തന്റെ പ്രവാചകന്മാർക്ക് അവർ അല്ലാഹുവിന്റെ ദൂതന്മാർ ആണു എന്നതിന്റെ തെളിവായി അവതരിപ്പിക്കുന്ന ദ്രിഷ്ടാന്തങ്ങളാണു മുജിസത്തുകൾ. അത് അവരുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നതല്ല. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന അറിവ് തന്നെ അവർക്ക് ഉണ്ടാകണം എന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അത് സംഭവിക്കുന്നു. മൂസാ നബി അ സ യുടെ സംഭവം വിശുദ്ധ ക്വുർ ആനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുമ്പോൾ ഇത് ബോധ്യമാകും.


"അവന് (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.(20:19,20)"

"മൂസാ പറഞ്ഞു: ഫിര്ഔനേ, തീര്ച്ചയായും ഞാന് ലോകരക്ഷിതാവിങ്കല് നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില് സത്യമല്ലാതൊന്നും പറയാതിരിക്കാന് കടപ്പെട്ടവനാണ് ഞാന്. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല് ഇസ്രായീല് സന്തതികളെ എന്റെ കൂടെ അയക്കൂ. ഫിര്ഔന് പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില് അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്മാരില് പെട്ടവനാണെങ്കില്.അപ്പോള് മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്പ്പമാകുന്നു.(7:104 -107)"

"നീ നിന്റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള് അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.(28:31)"

"അവന് പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്.(20:21)"

ഈ സന്ദർഭങ്ങൾ പഠിച്ചാൽ ബോധ്യമാകുന്ന വസ്തുത അല്ലാഹു വടി താഴെയിടാൻ പറഞ്ഞപ്പോൽ പോലും, മൂസാ നബിക്ക് തന്റെ വടി നിലത്തിട്ടാൽ പാമ്പ് ആകും എന്ന് അറിഞ്ഞില്ല എന്നതാണു. അദ്ദേഹം വടി പാമ്പായപ്പോൾ ഓടി രക്ഷപെടാനാണു ശ്രമിച്ചത്. ഈ സംഭവം വ്യക്തമാക്കുന്നത് വടിയെ പമ്പാകുക എന്നത് പൂർണ്ണമായും അല്ലഹുവിന്റെ കഴിവാണു, അതിൽ മൂസ നബിക്ക് പങ്കില്ല എന്നുമാണു.

കടൽ പിളർത്തിയ സംഭവം നോക്കൂ...

"അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള് മൂസായുടെ അനുചരന്മാര് പറഞ്ഞു: തീര്ച്ചയായും നാം പിടിയിലകപ്പെടാന് പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന് എനിക്ക് വഴി കാണിച്ചുതരും. അപ്പോള് നാം മൂസായ്ക്ക് ബോധനം നല്കി; നീ നിന്റെ വടികൊണ്ട് കടലില് അടിക്കൂ എന്ന് അങ്ങനെ അത് (കടല് ) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്വ്വതം പോലെ ആയിത്തീരുകയും ചെയ്തു"(26: 61-63)

ഇവിടെയും അല്ലഹുവിന്റെ ബോധനം വന്നതിനു ശേഷമാണു മൂസ നബി വടി കൊണ്ട് സമുദ്രത്തിൽ അടിക്കുന്നത്. വടി കൊണ്ട് അടിച്ചാൽ കടൽ പിളരുമെന്ന അറിവ് പോലും മൂസാ നബിക്കില്ല എന്ന് വ്യക്തം.

ഇത് മൂസാ നബിയുടെ മാത്രം കാര്യമല്ല എന്ന് വിശുദ്ധ ക്വുർ ആനിൽ കാണാം, സ്വന്തം ഇഷ്ടപ്രകാരം അത്ഭുതങ്ങൾ അഥവാ അമാനുഷിക സംഭവങ്ങൾ കാണിക്കാൻ പ്രവാചകന്മാർക്ക് കഴിവ് ഇല്ല എന്ന് വിശുദ്ധ ക്വുർ ആൻ തീർത്ത് പറയുന്നു.

"അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര് പറഞ്ഞു: ഞങ്ങള് നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര് തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താന് ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന് ഞങ്ങള്ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള് ഭരമേല്പിക്കേണ്ടത്.(14:11)"

ഇനി സൃഷ്ടികളിൽ ഏറ്റവും ഉന്നതനായ മുഹമ്മദ് നബി സ അ യുടെ കാര്യം എടുക്കാം. എല്ലാവർക്കും നേർ മാർഗ്ഗം കിട്ടണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന സ്നേഹനിധിയായ പ്രവാചകൻ സ അ യോട് അവിശ്വാസികൾ അൽഭുതം പ്രവർത്തിക്കാൻ ആവഷ്യപെടുന്ന സന്ദർഭം വിശുദ്ധ ക്വുർ ആൻ വിവരിക്കുന്നുണ്ട്. അതിൽ വ്യക്തമായും പറയുന്നത് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് പ്രവാചകനില്ല എന്നാണു. മറിച്ച് അത് അല്ലാഹുവിന്റെ അധീനത്തിലാണു എന്നാണു.

"അവര് പറഞ്ഞു: ഈ ഭൂമിയില് നിന്ന് നീ ഞങ്ങള്ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള് നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില് നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള് ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില് നീ ജല്പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല് കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില് അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില് നിനക്ക് സ്വര്ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില് ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള് വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്! ഞാനൊരു മനുഷ്യന് മാത്രമായ ദൂതനല്ലേ ?(17: 90-93)"

"അവര് പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില് ഭൂമിയില് (ഇറങ്ങിപ്പോകുവാന്) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന് നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് അവരെയൊക്കെ അവന് സന്മാര്ഗത്തില് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാല് നീ ഒരിക്കലും അവിവേകികളില് പെട്ടുപോകരുത്.(6:35)."

"നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്കിയിട്ടുണ്ട്. ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്.(13:38) "

അല്ലാഹു ഓരോ സൃഷ്ടിക്കും അത് ജീവനുള്ളതാകട്ടെ, ജീവനില്ല്ലാത്തതാകട്ടെ ഒരു പ്രകൃതി നൽകിയിട്ടുണ്ട്. അതിനതീതമായി പ്രവർത്തിക്കാൻ ഒരു സൃഷ്ടിക്കും സാധിക്കില്ല. പ്രകൃതിക്കതീതമായ അമാനുഷിക സംഭവങ്ങൾ അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രം സംഭവിക്കുന്നു. അതിന്റെ പൂർണ്ണമായ കൈകാര്യ കർത്താവു അല്ലാഹു മാത്രമാണു. അതിനു അധികാരമുള്ള കുറച്ച് പേരെ കൂടി അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിച്ചാൽ അത് വ്യക്തമായ ബഹുദൈവവിശ്വാസമാണു.മക്കാ മുശ്രിക്കുകളുടെ വിശ്വാസമാണത്.അവർ ക അബയുടെ അടുത്ത് എത്തിയിട്ട് പറയും ; "അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ". ( സ്വഹീഹ് മുസ്ലിം)

അല്ലാഹു കാക്കട്ടെ! ആമീൻ.


                                                                                 
                                                                Dr. Shabeer Mohammed




Sunday, July 28, 2013

എന്താണ് പ്രാര്‍ത്ഥന?



"നുഅമനുബ്നു ബഷീര്‍ (ര) ഇല നിന്ന് നിവേദനം:നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥന തന്നെയാണ് ഇബാദത്ത്...."

ഒരു കര്‍മം ഇബാദത് ആകുമ്പോള്‍ അതിന്‍റെ അന്തരത്തില്‍ പ്രാര്‍ത്ഥന ഉണ്ടാകും എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം...പ്രാര്‍ത്ഥന ഉല്‍ കൊള്ളുന്നതാണ് ഇബാദത്ത്....പ്രാര്‍ത്ഥന തന്നെ ഒരു ഇബാദത്ത് ആണ് താനും....ഇത് അള്ളാഹു അല്ലാത്തവരിലേക്ക് പോകുമ്പോള്‍ അവിടെ ശിര്‍ക്ക് വരുന്നു....ഒരാളുടെ മനസ്സില്‍ നിന്ന് പ്രാര്‍ത്ഥന അള്ളാഹു അല്ലത്തവരിലേക്ക് വെറുതെ അങ്ങനെ തിരിയില്ല.......അതിന്‍റെ പിന്നില്‍ ഒരു വിശ്വാസം ഉണ്ടാകും....ഞാന്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും സ്ഥല കാല ശബ്ദ വിത്യസമാന്യേ എന്‍റെ വിളി കേള്‍ക്കാനും എന്‍റെ പ്രശ്നം പരിഹരിക്കാനും കഴിയും എന്നുള്ള വിശ്വാസം..ഈ വിശ്വാസം ഉടല്‍ എടുക്കുമ്പോള്‍ ആണ് ഒരാളില്‍ നിന്ന് പ്രാര്‍ത്ഥന ഉയരുന്നത്...ഇത് അല്ലാഹുവിനോട് ആകുമ്പോള്‍ ഇബാടത്തും...അള്ളാഹു അല്ലാത്തവരോദകുമ്പോള്‍ ശിര്‍ക്കും ആകുന്നു....

നമ്മുടെ നാട്ടിലെ സമസ്തക്കാരില്‍ ചില ആളുകള്‍ ബദി(രീങ്ങളെ സഹായിക്കണേ എന്ന് വിളിക്കുന്നു.....ത്ങ്ങളെ എന്‍റെ പ്രയാസം നീക്കി താരനെ എന്ന് സഹായം തേടുന്നു....അവര്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും അവരെ സഹായിക്കാന്‍ ഉടന്‍ ഈ മഹാന്മാര്‍ വരും എന്നും അതിനു അവര്‍ക്ക് കഴിവ് നല്കപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു.......(സത്യത്തില്‍ അങ്ങനെ ഒന്നില്ല)

അങ്ങനെ പറയല്ലേ ...വിശ്വസിക്കല്ലേ....സഹായം തെടല്ലേ...അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണ്.....എന്ന് മുജാഹിദുകള്‍ പരുമ്പോള്‍....,,,അവരുടെ തിരിച്ചുള്ള മറുപടി.....അത് പ്രാര്‍ത്ഥന അല്ല....സഹായം തേടല്‍ ആണ്.....നിങ്ങള്‍ ഡോക്റെരോട് സഹായം ചോദിക്കരില്ലേ....ഉമ്മയോട് സഹായം ചോദിക്കരില്ലേ....അത് ശിര്‍ക്കണോ പ്രാര്‍ത്ഥന ആണോ ? എന്ന് പുച്ഛത്തോടെ ചോദിക്കും....(എന്നാല്‍ ഇവര്‍ ഒരിക്കലും മോഹ്യുധീന്‍ ശൈകെ എനിക്ക് അല്പം കഞ്ഞി ഒഴിച്ച് തരൂ.....എന്നോ നിങ്ങള്‍ വന്നു എന്‍റെ രോഗം നിര്‍ണയിച്ചു മരുന്ന് തരൂ എന്നൊന്നുമല്ല ചോദിക്കാര്‍......,,,,ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്തുള്ള കാര്യമാണ്...അതായത്‌ അല്ലാഹുവിന്റെ ഖജനയില്‍ മാത്രം ഉള്ളത്)എന്ന് വെച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന അതെ ശൈലിയില്‍ ചോദിക്കുന്നു....അത് ശിര്‍ക്കന്....എന്ന് മുജാഹിദുകള്‍ പറഞ്ഞു.......ഡോക്റെരോട് നമ്മള്‍ ചോദിക്കുമ്പോള്‍ അയാള്‍ മുമ്പില്‍ ഹാളിര്‍ ആണ്....അയാള്‍ക്ക് ജീവന്‍ ഉണ്ട്....അയാള്‍ക്ക് കഴിയുന്ന കാര്യമാണ് ചോദിച്ചത്....അല്ലാതെ അല്ലാഹുവിനോട് ചോദിക്കുണ്ണ്‍ പോലെ അല്ല.........

അപ്പോള്‍ നമ്മള്‍ പ്രക്യാപിക്കണം....നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു...നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു..(ഫാത്തിഹ)إذا سألت فاسأل الله و إذا استعنت فاستعن بالله "നീ ചോദിക്കുകയനെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക..."

ഈ ഹദീസിനെ വിവരിച്ചു കൊണ്ട് ഇമാം നവവി (ര) ശരഹ് അറബഈനില്‍ രേഖപ്പെടുത്തുന്നു..."...പിന്നെ, ജീവിത സൗഖ്യം നേടുക, രോഗശമനം,വിക്ഞാനം, സന്മാര്‍ഗം കണ്ടെത്തല്‍ പോലെ സാധാരണ ഗതിയില്‍ ശ്രിഷ്ട്ടികളുടെ കരങ്ങളാല്‍ നടക്കാത്ത കാര്യങ്ങളാണ്(ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുരമുള്ളത്) ഒരാളുടെ ചോദ്യത്തിലെ ആവശ്യമെങ്കില്‍ അത് രക്ഷിതാവായ അല്ലഹുവിനോടാണ് ചോദിക്കേണ്ടത്. എന്നാല്‍ ശ്രിഷ്ട്ടികളോട് ചോദിക്കലും അവരെ അവലംബിക്കലും ആക്ഷേപിക്കപ്പെട്ടകാര്യമാണ്."ഇത് തന്നെ റാസിയും പറയുന്നു.."(അവന്‍റെ സഹായംകൊണ്ട് നിന്നെ ശക്തിപ്പെടുത്തിയത്) എന്ന് അള്ളാഹു പറയുമ്പോള്‍, അവന്‍റെ സഹായമുള്ളപ്പോള്‍ പിന്നെ മുഅമിനുകളുടെ(സഹായത്തിന്‍റെ) എന്താവശ്യമാണ്?(മുഅമീനുകളെ കൊണ്ടും)എന്ന് ശേഷം പറഞ്ഞല്ലോ? എന്നാരെങ്കിലും പറഞ്ഞാല്‍ അതിനുള്ള മറുപടി ഇതാണ്. സഹായം അല്ലാഹുവില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നുമല്ല..എന്നാല്‍ ഇത് രണ്ടു വിതമുണ്ട്. ഒന്ന്: നമുക്ക് മനസ്സിലാകുന്ന സാധാരണ ഗതിയിലുള്ള കാരണങ്ങള്‍ മുഖേനയല്ലാതെ ഉണ്ടാകുന്നതു. രണ്ടു: മനസ്സിലാവുന്ന സാധാരണ കാരങ്ങള്‍ മുഖേന ഉണ്ടാകുന്ന സഹായം..."

ഈ അടിസ്ഥാനത്തില്‍ ആണ് മുജാഹിദുകള്‍ സഹായം രണ്ടു വിതം ഉണ്ട് എന്ന് പറഞ്ഞത്....കാര്യകാരണ ബന്തത്തില്‍ അകത്തു ഉള്ളത്...(അള്ളാഹു സംവിതാനിച്ച സംവിധാനം മുഖേന...സാധാരണ.ദൃശ്യമായ ..ഭൌതികമായ...സഹായം)കാര്യകാരണം ബന്തങ്ങള്‍ക്ക് അതീതമായത് (അള്ളാഹു സംവിതനിക്കാത്ത-അഭൌതികമായ-ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി...അദൃശ്യമായ സഹായം)

ഇതില്‍ രണ്ടാമത്തെ സഹയം അല്ലാഹുവില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാവൂ...ആ വിഷയത്തില്‍ അല്ലാഹുവിനോട് മാത്രമേ സഹായം തെടാവൂ....അത് അള്ളാഹു അല്ലാത്തവരോട് തേടുമ്പോള്‍ അല്ലാഹുവിന്‍റെ സിഫതുകളില്‍ ശ്രിഷ്ട്ടികളില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നു.....ആ തെട്ടത്തില്‍ മുകളില്‍ പറഞ്ഞ വിശ്വാസം ഊട്ടപ്പെടുന്നു...(സ്ഥലകാല വിത്യസമാന്യേ എല്ലാം കാണാനും കേള്‍ക്കാനും അറിയാനും കഴിയുംമെന്ന വിശ്വാസം)....അപ്പോള്‍ പ്രാര്‍ത്ഥന ഉയരുന്നു....അത് ശിര്‍ക്കാണ്

ഈ അബൌതികമായി (ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി) അള്ളാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനോ ഉപദ്രവിക്കനോ കഴിയും എന്നാ വിശ്വാസം ശിര്‍ക്കനു...ആ വിശ്വാസത്തില്‍ ഉള്ള തെട്ടമാണ് പ്രാര്‍ത്ഥന...ഇങ്ങനെ വിശദീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് സമസ്തയുടെ ആദര്‍ശം ഉള്ള സൈനീ ദാഹലാനെ പോലുള്ള ഖുബൂരി പണ്ഡിതന്‍മാര്‍ ഹിജ്റ1200 കാലഘട്ടത്തില്‍ അഭൌതിക സഹായം അള്ളാഹു അല്ലാത്തവരില്‍ നിന്ന്(മരിച്ചവരില്‍ നിന്ന് കിട്ടും) കിട്ടും എന്ന് തെളിയിക്കാന്‍ യാ ഇബദല്ലാഹ് എന്ന ദുര്‍ബല ഹദീസുമായി രംഗത്ത് വന്നത്.....അവര്‍ക്ക് റസൂല്‍ വരെ പരമ്പര ഉണ്ട് എന്ന് വാദിക്കാന്‍ ഇബ്നു അബ്ബസില്‍ നിന്ന് ഉദ്ദരിച്ച സംഭവുമായി ഒക്കെ അവര്‍ വന്നു..അഹലു സുന്നയുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇത് വെച്ച് അമല്‍ ചെയ്തതുമായി പരമ്പര മുട്ടിക്കാന്‍ കൊണ്ടുവാന്നു,,,,,,ഇത് മുട്ടിചാലെ സുബുകി കൊണ്ടുവന്ന പുതിയ വാദതിനു തെളിവ് ഉണ്ടാകൂ എന്ന് അവര്‍ സ്വപ്നം കണ്ടു....ഹദീസുകള്‍ ഇങ്ങനെ...|"നബി(സ) പറഞ്ഞു:നിങ്ങളുടെ ആരുടെ എങ്കിലും മൃഗം വിജനമായ സ്ഥലത് വെച്ച് നഷ്ട്ടപ്പെട്ടാല്‍ "അല്ലാഹുവിന്‍റെ അടിമകളെ,,നിങ്ങള്‍ പിടിച്ചു വെക്കുക,അല്ലഹുവ്ന്റെ അടിമകളെ പിടിച്ചു വെക്കുക എന്ന് അവന്‍ വിളിച്ചു പറയട്ടെ. നിശ്ചയം അല്ലാഹുവിനു ഭൂമിയില്‍ ഹാജരുള്ള ചിലരുണ്ട്.അവര്‍ അതിനെ പിടിച്ചു വെക്കുന്നതാണ്,,,"
വേരോട് റിപ്പോര്‍ട്ടില്‍ "നിശ്ചയം അല്ലാഹുവിനു നാം കാണാത്ത ചില അടിമകള്‍ ഉണ്ട്," എന്ന് വന്നിരിക്ക്ന്നു.....എന്നിട്ട് അവര്‍ ചോദിച്ചു നിങ്ങള്‍ കാണാത്ത അടിമകള്‍ എന്നല്ലേ പറഞ്ഞത് അത് ഏതായാലും ജീവനുള്ള  മനുഷ്യരല്ല... അവരെ കാണുമല്ലോ....ഇത് മരിച്ചു പോയ മഹാന്മാര്‍ ആണ്....
ഇതിനു അക്കമിട്ടു സലഫി പണ്ഡിതന്മാര്‍ മറുപടി പറഞ്ഞു....1. ഹദീസ്‌ ദുര്‍ബലമാണ്...2.സഹേഹ് ആണെന്കില്‍ തന്നെ ഇത് തര്‍ക്കത്തിലിരിക്കുന്ന സഹായ തെട്ടതിനു (അഭൌതികമായ സഹായം-സ്ഥല കാല വിത്യാസ മന്യേ സഹായിക്കണോ കേള്‍ക്കണോ അറിയാനോ കഴിയും എന്നാ വിശ്വാസത്തില്‍ ഉള്ളതല്ല_) ഇത് തെളിവല്ല...അഥവാ ഇതില്‍ മരഞ്ഞിരിക്കുന്നവോടുള്ള സഹായ ചോദ്യമില്ല.....ഇത് അവിടെ നമ്മള്‍ കാണാത്ത അവിടെ  ഹാജര്‍ ആയിട്ടുള്ള (അള്ളാഹു നിശ്ചയിച്ച മുസ്ലിം ജിന്ന്, മലക്ക് അല്ലെങ്കില്‍ അവന്‍റെ ഏതെങ്കിലും സൈന്യം ) ്രിഷ്ട്ടികളോട് ആകാം.....അതില്‍ പ്രാര്‍ത്ഥന ഇല്ല....മറുപടി കൊടുത്തവര്‍.........,,,1.ഷെയ്ഖ് സുലൈമാന്‍((;;ഹി1233)
2.ഇനത്യക്കരനായ ഷെയ്ക്മുഹമ്മദ്‌ ബഷീര്‍ അസ്സഹ്സുവാനി(1252)
3.അബ്ദു റഹ്മാന്‍ അന്നജ്ടി(1312)
4.ശംസുദ്ധീന്‍ സലഫി അല്‍ അഫ്ഗാനി
5.ഹനഫീ പണ്ഡിതന്മാര്‍
6.അല്ലാമാ ശുരൈക്ആലൂസി7.ഷെയ്ക്ക്‌ അല്ലാമാ സൈടുബ്നു മുഹമ്മദ്‌ ആളു സല്‍മാന്‍ 8.കാരന്തൂര്‍ മാര്‍ക്കസിനു തറക്കല്ലിട്ട അളവി മാലിക്കിന് മറുപടിയായി ഷെയ്ക്ക്‌ സഹിബിന്‍ അബ്ദുല്‍ അസീസ്‌ ആല് ഷെയ്ക്9. അബ്ദു റഹ്മാന്‍ ദിമാഷ്ക്കി 10.അഹമാട് ബ്നു ഇബ്രാഹീമുബ്നു ഈസാ 11.അബ്ദുല്‍ ലതീഫ്‌ ബ്നു അബ്ദു റഹ്മാന്‍ 12.അബ്ദു റഹ്മാന്‍ ദിമാഷ്ക്കി ..ശിയക്കള്‍ക്ക് മറുപടി 13.അബ്ദുല്‍ അസീസ്‌ മുഹമ്മദ്‌ ബ്നു സഊടു14. 1971 ഇല്‍ ഉമര്‍ മൌലവി സല്സബീളില്‍ 15. 1980 ഇല്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി ശബാബില്‍16.2001 ബഹറിനില്‍ ഹുസൈന്‍ സലഫി 17.2004 മണ്ണാര്‍ക്കാട്‌ സംവാദത്തില്‍ സക്കരിയ്യ സലാഹി 18.സംവാദത്തിനു ശേഷം അബ്ദു റഹ്മാന്‍ സലഫി 19.2005 അബ്ദുല്‍ ജബ്ബാര്‍ മൌലവി 20.2009 ഇല്‍ അബ്ദു റഹ്മാന്‍ സലഫി ,ജിദ്ദയില്‍ 21..2009 അബ്ദു റഹ്മാന്‍ സലഫി ജാമിഅയില്‍ഇത് ഇപ്പോഴും തുടരുന്നു...മാറ്റമില്ലാതെ................ഇവിടെ ഒരിക്കലും ഇസ്തിഗാസ അല്ല ഉദ്ദേശ്യം എന്നും സൂഫികള്‍ പരിജയപ്പെടുതുന്ന ജിന്ന്,മനുഷ്യന്‍ എന്നിവരില്‍ പെട്ട രിജാലുല്‍ ഗിബോ മറഞ്ഞു നില്‍ക്കുന്ന മലക്കോ ജിന്നോ..മരിച്ചു പോയ മഹ്ന്മാരോ അല്ല എന്നും അവരോടു ചോദിക്കുന്നത് വ്യെക്തമായ ശിര്‍ക്ക് തന്നെ ആണെന്നും ......മറുപടി കൊടുത്തു....ഇതില്‍ അവിടെ ഹാജരുല്ലവരോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കുകയാണ് അത് പ്രാര്‍ത്ഥന അല്ല എന്നും മറുപടി കൊടുത്തു... 
                                                           By: Abdul Shukoor Ambalancheri
 കടപ്പാട്  :hadeesnishedham.blogspot.com