Saturday, July 27, 2013

ബദറും ബദരീങ്ങളും നമ്മളും..


ഇസ്ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത സംഭവമാണു ബദർ. അല്ലാഹുവിന്റെ സഹായം ഒന്നു കൊണ്ട് മാത്രം സംബത്ത് കൊണ്ടും ആൾബലം കൊണ്ടും ആയുധം കൊണ്ടും കേമന്മാരായ ശത്രുക്കളെ ധീര സഹാബികൾ തുരത്തിയോടിച്ച സംഭവം. എന്തിനായിരുന്നു ബദർ ഉണ്ടായത്?

ഈ പഠനം ഒരു വിശ്വാസിയെ സംബന്ധിചിടത്തോളം പ്രധാനമാണു. കാരണം ഉമർ റ അ പരഞ്ഞു, 'എന്ന് ആളുകളിൽ ജാഹിലിയ്യ കാലത്തെ കുറിച്ചുള്ള അറിവ് നഷ്ടപ്പെടുന്നോ, അന്ന് ഇസ്ലാമാകുന്ന കയറിന്റെ പിരികൾ ഓരോന്നായി അയഞ്ഞ് തുടങ്ങും'

എന്തിനായിരുന്നു റസൂലുല്ലായെയും കൂട്ടരെയും മക്കയിൽ നിന്ന് ആട്ടി ഓടിച്ചത്?
നമ്മളിൽ പലരും ധരിച്ചിരിക്കുന്നത് അല്ലാഹുവിനെ മക്കക്കാർക്ക് പരിചയം ഉണ്ടായിരുന്നില്ലെന്നും പകരം കുറച്ച് വിഗ്രഹങ്ങളെ വെച്ച് ആരാധിക്കുകയായിരുന്നു അവർ ചെയ്ത അപരാധം എന്നാണു.

വളരെ തെറ്റായ ഒരു ധാരണയാണത്.
തെളിവ് മുഹമ്മദ് നബി സ അ യുടെ പിതാവിന്റെ നാമം തന്നെ- അബ്ദുല്ല അഥവ അല്ലാഹുവിന്റെ അടിമ.
അവർ അല്ലാഹുവിനെ സ്രഷ്ടാവായും, അന്നാദാതാവായും അംഗീകരിച്ചിരുന്നു.

ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന് നല്കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്ച്ചയായും അവര് പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില് അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.(29: 63)
-
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്ക്കറിയാമെങ്കില് (പറയൂ.)(23:84)

അവര് പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല് നിങ്ങള് ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?(23:85)

നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു?(23:86)

അവര് പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്ത്തൃത്വം). നീ പറയുക: എന്നാല് നിങ്ങള് സൂക്ഷ്മത പാലിക്കുന്നില്ലേ?(23:87)

നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന് അഭയം നല്കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന് ആരാണ്? നിങ്ങള്ക്കറിയാമെങ്കില് (പറയൂ.)(23:88)

അവര് പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള് മായാവലയത്തില് പെട്ടുപോകുന്നത്?(23:89)

പറയുക: ആകാശത്തുനിന്നും ഭൂമിയില് നിന്നും നിങ്ങള്ക്ക് ആഹാരം നല്കുന്നത് ആരാണ്? അതല്ലെങ്കില് കേള്വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില് നിന്ന് ജീവനുള്ളതും, ജീവനുള്ളതില് നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള് നിയന്ത്രിക്കുന്നതും ആരാണ്? അവര് പറയും: അല്ലാഹു എന്ന്. അപ്പോള് പറയുക: എന്നിട്ടും നിങ്ങള് സൂക്ഷ്മത പാലിക്കുന്നില്ലേ?(10:31)

പിന്നെ എങ്ങനെയാനവർ പിഴച്ചത്? വിശുദ്ധ ക്വുർ ആൻ പറയുന്നത് കേൾക്കൂ..

എന്നാല് അവര് (ബഹുദൈവാരാധകര്) കപ്പലില് കയറിയാല് കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്ത്ഥിക്കും. എന്നിട്ട് അവരെ അവന് കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്ക്കുന്നു.(29:65)

അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര് (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല് അടുപ്പമുണ്ടാക്കിത്തരാന് വേണ്ടിമാത്രമാകുന്നു ഞങ്ങള് അവരെ ആരാധിക്കുന്നത് (39:3)

അല്ലാഹുവിന് പുറമെ, അവര്ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര് ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര് (ആരാധ്യര്) അല്ലാഹുവിന്റെ അടുക്കല് ഞങ്ങള്ക്കുള്ള ശുപാര്ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര് പങ്കുചേര്ക്കുന്നതില് നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(10:18)

മക്കയിലെ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ പറ്റി വിശ്വസിച്ചതെന്താണെന്ന് അവരുടെ ഹജ്ജ് വേളയിലെ തൽബിയ്യത്ത് തെളിവാണു. അവർ കഅബയുടെ അടുത്ത് എത്തിയിട്ട് പറയും ;അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ. ( സ്വഹീഹ് മുസ്ലിം)

മക്കയിലെ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ പറ്റി വിശ്വസിച്ചതെന്താണെന്ന് അവരുടെ ഹജ്ജ് വേളയിലെ തൽബിയ്യത്ത് തെളിവാണു. അവർ ക അബയുടെ അടുത്ത് എത്തിയിട്ട് പറയും ;അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ. ( സ്വഹീഹ് മുസ്ലിം)

നോക്കൂ! എത്ര വ്യക്തമാണു കാര്യങ്ങൾ! അല്ലാഹുവിന്റെ അസ്തിത്വവും കഴിവും അംഗീകരിച്കിട്ടും, അല്ലാഹുവിലേക്ക് അടുപ്പികാനെന്ന പേരിലും, ശുപാർശ്ശക്കരെന്ന പേരിലും, അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണു ചോദിക്കുന്നത് എന്ന ന്യായം പറഞ്ഞുമാണു മക്കയിലെ മുശ്രിക്കുകൾ അല്ലാഹു ആല്ലാത്തവരെ വിളിച്ചു തേടിയിരുന്നത്.

അതല്ല, നിങ്ങൾനിങ്ങളുടെ റബ്ബിനെ മാത്രമേ വിളിച്ചു തേടാവൂ, നിങ്ങളുടെ ആരാധനകൾ അഖിലവും അവനു മാത്രമേ അർപ്പികാവൂ എന്നുമാണു നബി സ അ യും സ്വഹാബത്തും പ്രഖ്യാപിച്ചത്. അതിന്റെ പേരിൽ ഹിജ്ര ഉണ്ടായി, ബദർ ഉണ്ടായി, ഉഹദ് ഉണ്ടായി, ഹന്ദക്കും, ഹുനൈനും ഉണ്ടായി. ഒരുപാട് സ്വഹാബികൾ ഷഹീദുകളായി. നമ്മളിൽ പലരും അതേ റസൂലുല്ല സ അ യുടെ അനുയായികൾ ഇന്നും മക്കയിലെ മുശ്രിക്കുകൾ വെച്ച് പുലർത്തിയ അബദ്ധവിശ്വാസങ്ങളിൽ പെട്ട് നരകത്തിലേക്ക് കുതിക്കുന്നു.

ഓരോ ബദർ ദിനവും നമുക്ക് അവരെ തടയുന്നതിനുള്ള ഓർമ്മദിവസമാണു. അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ! 
                                                      

                                                            Dr. Shabeer Mohammed                             

No comments:

Post a Comment